ഇസ്ലാമാബാദ്: വിശ്വാസ വോട്ടെടുപ്പിന് മുൻപേ ഭൂരിപക്ഷം നഷ്ടപ്പെട്ട് പരാജയത്തിന്റെ വക്കിൽ നിൽക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഭാര്യ റേഹം ഖാൻ. ഇമ്രാൻ ഖാന്റെ അവകാശവാദങ്ങളെല്ലാം പൊള്ളയാണ്. പ്രധാനമന്ത്രി എന്ന നിലയിൽ പാകിസ്ഥാന് ഗുണമുള്ള ഒരു കാര്യം പോലും ഇമ്രാൻ ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞു.
പാകിസ്ഥാനികൾ ഒരുമിച്ച് നിൽക്കണമെന്നും സമ്പൂർണ്ണ പരാജയമായ ഇമ്രാനെതിരെ നിലപാട് വ്യക്തമാക്കണമെന്നും ട്വിറ്ററിലൂടെ റേഹം ഖാൻ ആഹ്വാനം ചെയ്തു. പുതിയ പാകിസ്ഥാൻ എന്ന വാഗ്ദാനവുമായാണ് ഇമ്രാൻ ഖാൻ അധികാരത്തിലേറിയത്. എന്നാൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിലും അഴിമതി തടയുന്നതിലും പോലും അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
അതേസമയം പാകിസ്ഥാൻ സൈന്യം ഇമ്രാൻ ഖാന് മുന്നിൽ മൂന്ന് ഉപാധികൾ അവതരിപ്പിച്ചു എന്നാണ് റിപ്പോർട്ട്. ഒന്നുകിൽ അവിശ്വാസ പ്രമേയം അതിജീവിക്കുക, അല്ലെങ്കിൽ രാജി വെക്കുക, അതുമല്ലെങ്കിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. ഈ വിഷയത്തിൽ ഇമ്രാൻ ഖാൻ മറുപടി അറിയിച്ചിട്ടില്ല എന്നാണ് വിവരം.
Discussion about this post