പാലക്കാട് തീപ്പൊള്ളലേറ്റ രണ്ടുപേരും മരിച്ചു. കൊല്ലങ്കോട് കിഴക്കേഗ്രാമം അഗ്രഹാരത്തിലെ ധന്യ (16), സുബ്രഹ്മണ്യം (23) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. തൻ്റെ ജന്മദിനമാണെന്ന് പറഞ്ഞാണ് സുബ്രഹ്മണ്യം ധന്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് ഒരുമിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരം.
സംഭവസമയത്ത് സുബ്രഹ്മണ്യത്തിൻ്റെ മാതാവും സ്കൂൾ വിദ്യാര്‍ത്ഥിയായ അനിയനും വീട്ടിൽ ഉണ്ടായിരുന്നു. കാറ്ററിംഗ് സ്ഥാപനം നടത്തുന്ന പിതാവ് ജോലിക്ക് പോയിരുന്നു. സുബ്രഹ്മണ്യത്തിൻ്റെ മുറിക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ അമ്മ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.
അഗ്നിശമന സേന എത്തിയാണ് തീ കെടുത്തിയത്. ഉടൻ തന്നെ ഇരുവരേയും ആദ്യം അടുത്തുള്ള ആശുപത്രിയിലേക്കും പിന്നീട് എറണാകളുത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു പേര്‍ക്കും 95% പൊള്ളലേറ്റിരുന്നു.
Discussion about this post