പാമോയിൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാൻ ഇന്തോനേഷ്യ തീരുമാനിച്ചതോടെ ലോകരാജ്യങ്ങൾക്ക് ആശ്വാസം. ആഭ്യന്തര ഭക്ഷ്യ എണ്ണ ഉൽപ്പാദനത്തിലും വിതരണത്തിലും പുരോഗതി ഉണ്ടായ സാഹചര്യത്തിലാണ് പാമോയിൽ കയറ്റുമതിക്കുണ്ടായിരുന്ന നിരോധനം പിൻവലിക്കാൻ ഇന്തോനേഷ്യ തീരുമാനിച്ചത്. തിങ്കളാഴ്ച മുതൽ നിരോധനം നീക്കുമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചു.
ആഭ്യന്തര വിലക്കയറ്റം നേരിടാൻ ഇക്കഴിഞ്ഞ ഏപ്രിൽ 28 മുതലായിരുന്നു ഇന്തോനേഷ്യ പാമോയിൽ കയറ്റുമതി നിരോധിച്ചത്. ഏപ്രിലിലെ കയറ്റുമതി നിരോധനത്തിന് മുമ്പ് പാമോയിൽ വില ലിറ്ററിന് 19,800 രൂപയായിരുന്നു. നിരോധനത്തിന് ശേഷം ശരാശരി വില ലിറ്ററിന് 17,200 മുതൽ 17,600 രൂപ വരെ കുറഞ്ഞതായി ജോക്കോ വിഡോഡോ പറഞ്ഞു.
Discussion about this post