Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഹിജാബ് വേണ്ട, വസ്ത്ര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഇറാനിൽ സ്ത്രീകളുടെ പ്രതിഷേധം: ട്വിറ്ററിൽ നോ ടു ഹിജാബ് ഹാഷ്ടാഗ് വീഡിയോ വൈറലാകുന്നു

by Brave India Desk
Jul 13, 2022, 02:20 am IST
in International
Share on FacebookTweetWhatsAppTelegram

ടെഹ്റാൻ:  ഇറാനിൽ  ഹിജാബിനെതിരെ  പ്രതിഷേധവുമായി യുവതികൾ രംഗത്ത്. ഹിജാബ് അഴിച്ചുവെച്ച് സമൂഹമാദ്ധ്യമങ്ങൾ ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു യുവതികളുടെ പ്രതിഷേധം. ഹിജാബ് നിർബന്ധമായും ധരിക്കണമെന്നും, പൊതു സ്ഥലത്ത് മുടി കാണിക്കാൻ പാടില്ലെന്നുമുള്ള കർശന നിയമങ്ങളെ വെല്ലുവിളിച്ചാണ് യുവതികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രതിഷേധവുമായി എത്തിയത്.

ജൂലൈ 12 “ഹിജാബ് ആൻഡ് ചാസ്റ്റിറ്റി ഡേ” ആയി ഇറാൻ  പ്രഖ്യാപിച്ചിരുന്നു.  സ്ത്രീകളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്ന  നിയമങ്ങൾക്ക് അനുസൃതമായി പരിപാടികൾ നടത്തുക എന്നതാണ് ചാസ്റ്റിറ്റി ഡേ എന്നത്കൊണ്ട് അധികാരികൾ ലക്ഷ്യമിട്ടത്.സ്ത്രീകളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്ന പദ്ധതിയുടെ ഭാഗമായാണ്  ഹിജാബ് ഡേ ആചരിക്കാൻ സർക്കാർ തീരുമാനിച്ചത്.   എന്നാൽ ഇതിനെതിരെ  സ്ത്രീകൾ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഹിജാബ് നീക്കി പ്രതിഷേധിച്ച സ്ത്രീകൾക്ക് പിന്തുയുമായി നിരവധി പുരുഷൻമാരും രംഗത്തെത്തി.

Stories you may like

ഇറാനെയും യുഎഇയെയും സാക്ഷിയാക്കി ജയശങ്കറിന്റെ മാസ് മറുപടി! പശ്ചിമേഷ്യൻ കലുഷിതമണ്ണിൽ ഭാരതത്തിന്റെ നയതന്ത്ര വിജയം

ഗൗതം അദാനിക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കാൻ ഒരുങ്ങി അമേരിക്ക ; പിന്നിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനം

സ്ത്രീകളുടെ അവകാശങ്ങൾ ഇറാനിൽ കർശനമായി നിയന്ത്രിച്ചിരിന്നു. എല്ലാ സ്ത്രീകളും പൊതു സ്ഥലത്ത്  ശിരോവസ്ത്രം ധരിക്കണമെന്നത്  നിർബന്ധമാണ് . ഹിജാബ് ധരിക്കാത്തവരോ അല്ലെങ്കിൽ ഹിജാബ് ധരിച്ച് കുറച്ച് മുടി പ്രദർശിപ്പിക്കുന്നവരോ നിയമവിധേയമായി ശിക്ഷിക്കപ്പെടും. ഇത്തരത്തിലുള്ള കുറ്റങ്ങൾക്ക്   പിഴ മുതൽ തടവ്  ശിക്ഷവരെ ലഭിച്ചേക്കാം.

“സദാചാര പോലീസ്” എന്നാണ് അധികാരികളെ പ്രതിഷേധവുമായി എത്തിയ സ്ത്രീകൾ സംബോധന ചെയ്തത്. സദാചാര പോലീസുകാർ സ്ത്രീകളെ അടിച്ചമർത്തി അറസ്റ്റു ചെയ്യുകയാണ്. ബാങ്കുകളിലും, പൊതു ഗതാഗത സർവ്വീസുകളിലും മറ്റ് സർക്കാർ ഓഫിസുകളിലും ജോലി ചെയ്യുന്ന  സ്ത്രീകളോട് നിർബന്ധമായും ഹിജാബ് ധരിച്ച് എത്തണമെന്ന് അധികാരികൾ നിർദ്ദേശം നൽകിയിരുന്നു.   ചില ഇറാനിയൻ നഗരങ്ങളിലെ ആശുപത്രികളിലും   സർവ്വകലാശാലകളും സ്ത്രീകൾ തല മറയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ “സദാചാര പോലീസ്” നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നുവെന്ന്    ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിലെ അലൻ ഹൊഗാർത്ത്  പറഞ്ഞു. വസ്ത്ര സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന സ്ത്രീകളെ പീഡിപ്പിക്കുന്ന ചരിത്രമാണ് ഇറാനുള്ളത്. സ്വന്തം അവകാശം വിനിയോഗിക്കുന്ന സ്ത്രീകളെ ഭയാനകമായി  പീഡിപ്പിക്കുന്ന റെക്കോർഡാണ് ഇറാനുള്ളതെന്നും അലൻ ഹൊഗാർത്ത്  പറഞ്ഞു    .

“ഈ ലിംഗവിവേചന നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി നിരവധി സ്ത്രീകൾ രംഗത്തെത്തുന്നുണ്ട്.   അവർ ഏറ്റെടുക്കുന്ന വെല്ലവിളിയെ കുറിച്ചും  അപകടങ്ങളെക്കുറിച്ചും അവർക്ക് നല്ല ധാരണയുണ്ട്. മെട്രോ ട്രെയിൻ ഉദ്ഘാടന വേളയിൽ സ്ത്രീകൾക്ക് പൂക്കൾ നൽകിയതിന് മോനിറെ, യാസമൻ, മോജ്ഗാൻ എന്നീ മൂന്നുപേർ ഇപ്പോൾ തടവ് ശിക്ഷ അനുഭവിക്കുകയാണ്.   30 വർഷത്തിലേറെയാണ് അവർക്ക് തടവ് വിധിച്ചിരിക്കുന്നതെന്നും  അലൻ ഹൊഗാർത്ത് അടിവരയിടുന്നു.

“ഇറാനിലെ എല്ലാ സ്ത്രീകൾക്കും എന്ത് ധരിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ള ഒരു  വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ  പ്രചരിക്കുന്നുണ്ട്.  വസ്ത്ര സ്വാതന്ത്ര്യത്തിനായി പർദ്ദ ധരിക്കില്ലെന്ന്   ഏതെങ്കിലും സ്ത്രീ തീരുമാനിച്ചാൽ അവർ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയാണെന്ന വ്യാജകുറ്റം ചുമത്തി കേസുകളെടുക്കുമെന്നും  ഹൊഗാർത്ത് മുന്നറിയിപ്പ് നൽകി, “ഇത്തരത്തിലുള്ള പീഡനം അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ  ലംഘനമാണ്.  ഇത്തരത്തിലുള്ള സ്വേച്ഛാധിപത്യം ഇറാനിലെ ഭൂരിഭാഗം യുവാക്കളുടെയും കാഴ്ചപ്പാടിന് എതിരാണെന്നും ഹൊഗാർത്ത്  പറയുന്നു.

” പൊതുസ്ഥലത്ത് മുടി മറയ്ക്കാതെ എത്തുന്നതിൻറെ പേരിൽ  സ്ത്രീകളെ കുറ്റവാളികളായി പ്രഖ്യാപിക്കുന്നത് ഭരണകൂടം അവസാനിപ്പിക്കണം. പകരം അവരുടെ ഇഷ്ടാനുസരണം വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും മറ്റൊരു മനുഷ്യാവകാശ സംഘടന  വാദിക്കുന്നു. ഇത് സ്ത്രീകളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും സമത്വത്തിനുമുള്ള അവരുടെ അവകാശം ഉൾപ്പെടെ  ലിംഗ വിവേചനത്തിന്റെ അങ്ങേയറ്റത്തെ തെളിവാണിതെന്നും സംഘടന വ്യക്തമാക്കുന്നു.

https://twitter.com/AlinejadMasih/status/1546836654962475008

“നിർബന്ധിത ഹിജാബ് നിയമങ്ങളെ ധിക്കരിക്കുന്ന ഒരു സ്ത്രീ , മോഷ്ടിക്കുന്നതിനോ കൊള്ളയടിക്കുന്നതിനോ തുല്യമായ തെറ്റാണ്  ചെയ്യുന്നതെന്ന് ടെഹ്‌റാൻ ഇമാം ആയത്തുല്ല അഹമ്മദ് ഖതാമി പറഞ്ഞു.സ്ത്രീകളെ തല മറയ്ക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിയൻ തലസ്ഥാനമായ ടെഹ്‌റാനിലെ  ആസാദി സ്റ്റേഡിയത്തിൽ ഒരു റാലിയും സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഇത് തീർത്തും അസത്യമാണ്, ഇത് ദൈവത്തിന്റെ വചനമല്ല, ഖുർആനിലോ മതഗ്രന്ഥങ്ങളിലോ ഒരിടത്തും ഇത് പറയുന്നില്ലെന്നും  സ്ത്രീകൾ  ഇമാമിന്  മറുപടി നൽകി. “സ്ത്രീകളെയും പെൺകുട്ടികളെയും കീഴടക്കാനുള്ള അടിച്ചമർത്തലിനുള്ള ഉപകരണമായി മതത്തെ ചിലർ  ദുരുപയോഗം ചെയ്യുകയാണെന്ന് ഇറാനിയൻ-അമേരിക്കൻ പത്രപ്രവർത്തകയും സ്ത്രീകളുടെ അവകാശ പ്രവർത്തകയുമായ മസിഹ് അലിനെജാദ് ട്വീറ്റ് ചെയ്തു. ഇത് മതതീവ്രവാദത്തിന് വലിയ ഒരു ഉദാഹരണമാണ്. “  സ്ത്രീകൾ ഹിജാബ് അഴിച്ച്  #No2 Hijab എന്ന മുദ്രാവാക്യവുമായി ഇറാനിലുടനീളം തെരുവിലിറങ്ങി നടക്കും.   പൗരോഹിത്യ ഭരണത്തെ അവർ  ഇളക്കിമറിക്കും.  ഇതിനെയാണ് സ്ത്രീ വിപ്ലവം എന്ന് പറയുന്നതെന്നും  മസിഹ് അലിനെജാദ് പറഞ്ഞു.

Tags: iran
Share10TweetSendShare

Latest stories from this section

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

Discussion about this post

Latest News

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies