കോട്ടയം: യുവതീ പ്രവേശനത്തിനെതിരെ ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിശ്വാസികളുടെ പേരിലുള്ള കേസുകൾ പിൻവലിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രി പാലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ കാര്യത്തിൽ എൻഎസ്എസിന്റെ നിലപാടിനൊപ്പമാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടംകുളം സമരത്തിന്റെ നേതാവ് വിഴിഞ്ഞത്തെത്തി സമരത്തിന് നേതൃത്വം നൽകിയതും മന്ത്രി ആന്റണി രാജുവിന്റെ സഹോദരന്റെ ഭാര്യയുടെ അക്കൗണ്ടിൽ വിദേശത്ത് നിന്നും കോടികൾ എത്തിയതും ദുരൂഹമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ആന്റണി രാജു ഒരു വശത്ത് സമരക്കാരെ ഇളക്കി വിടുകയും സിപിഎം നേതാക്കൾ സമരത്തിനെതിരെ സംസാരിക്കുന്നതും ഇരട്ടത്താപ്പാണ്. ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളുടെ പിന്തുണ വിഴിഞ്ഞം പദ്ധതി തകർക്കാനുണ്ട്. തീരദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് ഈ സമരത്തിൽ പങ്കാളികളാക്കുന്നത്. സമരത്തിൽ നിന്നും പിന്മാറാൻ അവർ തയ്യാറാകണമെന്നും കെ.സുരേന്ദ്രൻ അഭ്യർത്ഥിച്ചു.
സ്വർണ്ണക്കടത്ത് കേസ് കർണാടകത്തിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യം ന്യായമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ ഉന്നതതലത്തിൽ കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മന്ത്രിമാരുടെയും ഔദ്യോഗിക സംവിധാനത്തിന്റെയും സ്റ്റാഫുകൾ പല കേസുകളിലും പ്രതികളാവുകയാണ്. മന്ത്രി റോഷി അഗസ്റ്റ്യന്റെ സ്റ്റാഫിലെ െ്രെഡവർ തിരുവനന്തപുരം മ്യൂസിയത്തിൽ വെച്ച് യുവതിയെ ആക്രമിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റി. സർക്കാർ വാഹനമാണ് പ്രതി ഉപയോഗിച്ചത്. ഇരയായ സ്ത്രീ പരാതി നൽകിയിട്ടും പ്രതിയെ പിടിക്കാൻ പോലീസ് ശ്രമിച്ചില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
Discussion about this post