Wednesday, January 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘അവളുടെ മുറിവുകൾ കണ്ട് തളർന്നുപോയി, വയറ്റിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു’, വെളിപ്പെടുത്തലുമായി ശ്രദ്ധ വാൾക്കറിൻറെ സഹപ്രവർത്തകൻ

by Brave India Desk
Nov 19, 2022, 01:42 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: രണ്ട് വർഷം മുമ്പ് തന്നെ അഫ്താബ് പൂനാവാലയുടെ ആക്രമണത്തെക്കുറിച്ച് ശ്രദ്ധ വാൾക്കർ പറഞ്ഞതായി സഹപ്രവർത്തകൻ കരണിൻറെ വെളിപ്പെടുത്തൽ. ആ സംഭവത്തോടെ ഇവർ തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തി എന്ന ധാരണയിലായിരുന്നുവെന്നും കരൺ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

അന്ന് താനവളെ സഹായിക്കാൻ ശ്രമിച്ചിരുന്നു. അപകടവിവരം അറിഞ്ഞതിന് ശേഷം ശ്രദ്ധയെ പിന്നീട് കോൺടാക്ട് ചെയ്യാൻ കഴിഞ്ഞില്ല. ആഴ്ചകളോളം അതിനായി ശ്രമം നടത്തിയെന്നും പിന്നീട് ഇപ്പോൾ മരണവാർത്തയാണ് കേൾക്കേണ്ടിവന്നതെന്നും കരൺ പറഞ്ഞു.

Stories you may like

തമിഴ്നാട്ടിൽ എൻഡിഎയിൽ ചേർന്ന് പട്ടാളി മക്കൾ കക്ഷി ; വിജയസഖ്യമെന്ന് എടപ്പാടി പളനി സ്വാമി

മസ്ജിദിനോട് ചേർന്ന സ്ഥലങ്ങൾ അനധികൃതമായി കയ്യേറി നിർമ്മാണം; പൊളിച്ചു മാറ്റുന്നതിനിടെ പോലീസിന് നേരെ ആക്രമണം ; 5 പോലീസുകാർക്ക് പരിക്ക്

മുംബൈയിലെ വസായ്‌ക്ക് സമീപമുള്ള ഒരു കാൾ സെൻററിൽ ശ്രദ്ധാവാൾക്കർ ജോലി ചെയ്തിരുന്നു. അവിടെ ടീം മാനേജറായിരുന്നു കരൺ .”2020 നവംബറിലാണ് പീഡനത്തെക്കുറിച്ച് ഞാൻ ആദ്യമായി അറിയുന്നത്. അതിനുമുമ്പ് അവൾ പലപ്പോഴും അസുഖമാണെന്ന് പറഞ്ഞ് ഓഫിസിലേക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും കരൺ പറയുന്നു.

“വാട്ട്‌സ്ആപ്പ് വഴി ചാറ്റ് ചെയ്തപ്പോൾ എനിക്ക് ഒരു ഫോട്ടോ അയയ്ക്കാൻ ഞാൻ അവളോട് പറഞ്ഞു. അവളുടെ അവസ്ഥ കണ്ട് ഞാൻ ആകെ തളർന്നു പോയി. അത്രയ്ക്ക് മോശമായിരുന്നു അവളുടെ ആരോഗ്യം. ഇത്രയ്ക്ക് നീചമായി ഇങ്ങനെ ആർക്കെങ്കിലും ചെയ്യാൻ സാധിക്കുമോ എന്നാലോചിച്ച് ഞാൻ ആകെ തകർന്നുപോയി.അവളുടെ വലത് കണ്ണിന് താഴെയും കഴുത്തിലും ചതവുകൾ ഉണ്ടായിരുന്നു”, അയാൾ പറഞ്ഞു. പിന്നീട് അവളെ സഹായിക്കാൻ ഞാൻ ബന്ധപ്പെട്ട ഒരു സുഹൃത്തും അവളുടെ വയറ്റിൽ പൊള്ളലേറ്റ പാടുകളുണ്ടെന്ന് എന്നോട് പറഞ്ഞു.”

അവളെ സഹായിക്കമെന്ന് വാഗ്ദാനം ചെയ്ത് അയച്ച ചാറ്റ് സ്ക്രീൻ ഷോട്ടുകളും കരൺ മാദ്ധ്യമത്തിന് നൽകി. തൻറെ അമ്മയുടെയും അനിയത്തിയുടെയും കൂടെ സുരക്ഷിതമായി താമസിപ്പിക്കാം എന്ന് ശ്രദ്ധയ്ക്ക് വാക്ക് കൊടുത്തു.പോലീസിനെയും വിവരം അറിയിക്കാം. അവർ തമ്മിൽ വിവാഹതിരാണെന്ന് അറിയാമായിരുന്നു. അൽതാഫിനെ തൻറെ ഭർത്താവ് എന്നാണ് ശ്രദ്ധ പരിചയപ്പെടുത്തിയതെന്നും കരൺ പറഞ്ഞു.

“അവൾ പോലീസിൽ പോയി രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ അതിനിടയിൽ, അവൾ അഫ്താബിനോട് സംസാരിച്ചു. ഇനി ഒരിക്കലും ഉപദ്രവിക്കില്ലെന്നും പോലീസിന് നൽകിയ പരാതി പിൻവലിക്കണമെന്നും അയാൾ ആവശ്യപ്പെട്ടു. അതോടെ പരാതിയിൽ നിന്ന് അവൾ പിൻമാറുകയായിരുന്നു,” കരൺ പറഞ്ഞു.

“അവൾ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്താൻ, മിക്ക ആഴ്ചകളിലും, രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഞങ്ങൾ വിളിക്കാറുണ്ടായിരുന്നു. അയാൾ കൂടെ ഇല്ലെന്നായിരുന്നു ഞങ്ങൾക്കുണ്ടായ ധാരണ. പിന്നീട് അവർ എങ്ങനെ വീണ്ടും ഒന്നിച്ചുവെന്ന് എനിക്കറിയില്ല. അവൾ ഡൽഹിയിലേക്ക് മാറിയതിനെ കുറിച്ചും എനിക്കറിയില്ല. ഇതെല്ലാം വാർത്തകളിൽ വന്നപ്പോൾ ആണ് ഞാൻ അറിഞ്ഞത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ജോലി മാറുന്നതിന് ഒരു മാസം മുമ്പ്, തന്റെ കാമുകൻ അഫ്താബ് ചെറിയ പ്രശ്‌നങ്ങളിൽ ഇങ്ങനെ അക്രമാസക്തനാവുന്ന കാര്യം അവൾ ഡോക്ടറോട് പറഞ്ഞിരുന്നു. തന്നെ അവൻ ഉപദ്രവിച്ചേക്കുമെന്ന് അവൾ ഭയപ്പെട്ടിരുന്നു. തനിക്ക് ഇതുവരെ പോലീസിൽ നിന്ന് ഒരു കോൾ ലഭിച്ചിട്ടില്ലെന്നും എന്നാൽ അവർ എന്നെ ബന്ധപ്പെട്ടാൽ സഹായിക്കാൻ ഞാൻ തയ്യാറാണെന്നും കരൺ പറഞ്ഞു.

“ഹിന്ദുവോ മുസ്ലീമോ സിഖോ ക്രിസ്ത്യനോ ആരും ആകട്ടെ, ഏതെങ്കിലും വർഗ്ഗമോ ജാതിയോ ആകട്ടെ, ഒറ്റയ്ക്ക് താമസിക്കുന്ന എല്ലാ പെൺകുട്ടികളോടും എനിക്ക് ഒരു കാര്യം പറയാൻ ആഗ്രഹമുണ്ട് . അത് നിങ്ങൾ നിങ്ങളെ സ്വയം ഒറ്റപ്പെടുത്തരുത്; സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും എപ്പോഴും ബന്ധം പുലർത്തുക,” ​​അദ്ദേഹം പറഞ്ഞു. ഒരു വഴിവിട്ട ബന്ധത്തിൽ നിന്ന് പുറത്തുകടക്കുന്നതാണ് എപ്പോഴും നല്ലത് “നിങ്ങളെ പിന്തുണയ്ക്കാൻ എപ്പോഴും ആരെങ്കിലും ഉണ്ട്, .”

2021 മാർച്ചിൽ അവൾ കാൾ സെൻറിൽ ജോലി ഉപേക്ഷിച്ചു. യാത്രാ അവസരങ്ങൾ നൽകുന്ന ഒരു കണ്ടന്റ് റൈറ്റിംഗ് കമ്പനിയിൽ അവൾക്ക് പുതിയ ജോലി ലഭിച്ചതായി പറഞ്ഞിരുന്നുവെന്നും കരൺ വെളിപ്പെടുത്തി. അവൾ വളരെ ചെറുപ്പമായിരുന്നു, വെറും 23 അല്ലെങ്കിൽ 24 വയസ്സ്.” കരൺ വ്യക്തമാക്കി.

മെയ് മാസത്തിൽ ആണ് ശ്രദ്ധവാൾക്കർ ഡൽഹിയിലേക്ക് താമസം മാറിയത്. താമസം മാറി നാല് ദിവസത്തിനുള്ളിൽ  അഫ്താബ് പൂനെവാല അവളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം 35 കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു. 18 ദിവസത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ച് പിന്നീട് കവറുകളിലാക്കി കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

Tags: sradha walkar
Share1TweetSendShare

Latest stories from this section

മസ്ജിദിൽ പ്രാർത്ഥനയ്ക്കിടെ കുത്തേറ്റു ; മഹാരാഷ്ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

മസ്ജിദിൽ പ്രാർത്ഥനയ്ക്കിടെ കുത്തേറ്റു ; മഹാരാഷ്ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു ; 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും ; കേരളത്തിൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു ; 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും ; കേരളത്തിൽ മഴയ്ക്ക് സാധ്യത

കുഞ്ഞുങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു ; ബേബി ഫോർമുല ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് നെസ്ലേ ; മുഴുവൻ രാജ്യങ്ങളിലും ബാധകം

കുഞ്ഞുങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു ; ബേബി ഫോർമുല ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് നെസ്ലേ ; മുഴുവൻ രാജ്യങ്ങളിലും ബാധകം

പഞ്ചാബിൽ പോലീസ് എൻകൗണ്ടർ ; ആം ആദ്മി പാർട്ടി നേതാവിന്റെ കൊലപാതകക്കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പഞ്ചാബിൽ പോലീസ് എൻകൗണ്ടർ ; ആം ആദ്മി പാർട്ടി നേതാവിന്റെ കൊലപാതകക്കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Discussion about this post

Latest News

ആൾക്കൂട്ട ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ കനാലിൽ ചാടി ; ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവിന് കൂടി ദാരുണാന്ത്യം

ആൾക്കൂട്ട ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ കനാലിൽ ചാടി ; ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവിന് കൂടി ദാരുണാന്ത്യം

തമിഴ്നാട്ടിൽ എൻഡിഎയിൽ ചേർന്ന് പട്ടാളി മക്കൾ കക്ഷി ; വിജയസഖ്യമെന്ന് എടപ്പാടി പളനി സ്വാമി

തമിഴ്നാട്ടിൽ എൻഡിഎയിൽ ചേർന്ന് പട്ടാളി മക്കൾ കക്ഷി ; വിജയസഖ്യമെന്ന് എടപ്പാടി പളനി സ്വാമി

ആൻഫീൽഡിലേക്ക് മെസ്സി? ലയണൽ മെസ്സിയെ ലോണിലെടുക്കാൻ ലിവർപൂൾ ഒരുങ്ങുന്നു

ആൻഫീൽഡിലേക്ക് മെസ്സി? ലയണൽ മെസ്സിയെ ലോണിലെടുക്കാൻ ലിവർപൂൾ ഒരുങ്ങുന്നു

സച്ചിനും കോഹ്‌ലിക്കും അസാധ്യമായത് പടിക്കൽ സാധ്യമാക്കി, വിജയ് ഹസാരെ ട്രോഫിയിൽ ലോക റെക്കോർഡ്

സച്ചിനും കോഹ്‌ലിക്കും അസാധ്യമായത് പടിക്കൽ സാധ്യമാക്കി, വിജയ് ഹസാരെ ട്രോഫിയിൽ ലോക റെക്കോർഡ്

മസ്ജിദിനോട് ചേർന്ന സ്ഥലങ്ങൾ അനധികൃതമായി കയ്യേറി നിർമ്മാണം; പൊളിച്ചു മാറ്റുന്നതിനിടെ പോലീസിന് നേരെ ആക്രമണം ; 5 പോലീസുകാർക്ക് പരിക്ക്

മസ്ജിദിനോട് ചേർന്ന സ്ഥലങ്ങൾ അനധികൃതമായി കയ്യേറി നിർമ്മാണം; പൊളിച്ചു മാറ്റുന്നതിനിടെ പോലീസിന് നേരെ ആക്രമണം ; 5 പോലീസുകാർക്ക് പരിക്ക്

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ പോയിന്റ് പോകും, ബംഗ്ലാദേശിന് ഐസിസിയുടെ കനത്ത താക്കീത്

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ പോയിന്റ് പോകും, ബംഗ്ലാദേശിന് ഐസിസിയുടെ കനത്ത താക്കീത്

മസ്ജിദിൽ പ്രാർത്ഥനയ്ക്കിടെ കുത്തേറ്റു ; മഹാരാഷ്ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

മസ്ജിദിൽ പ്രാർത്ഥനയ്ക്കിടെ കുത്തേറ്റു ; മഹാരാഷ്ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

പത്മകുമാർ ജയിലിൽ: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

‘അനുവദിക്കുന്നു’ പിത്തളപാളി എന്നത് മാറ്റി, ചെമ്പ് പാളി എന്നെഴുതി’; ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് പത്മകുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies