ഇസ്ലാമാബാദ്; സൌദി അറേബ്യയോട് 3 ബില്യൺ ഡോളർ കടം അഭ്യർത്ഥിച്ച് പാകിസ്താൻ. വിദേശ നാണ്യശേഖരത്തിൽ വൻ ഇടിവുണ്ടായതിനെ തുടർന്നാണ് പാകിസ്താൻ സൌദിയോട് കടം ആവശ്യപ്പെട്ടിരിക്കുന്നത്.
2019 ജനുവരിയിലായിരുന്നു പാകിസ്താൻറെ വിദേശ നാണ്യ ശേഖരം ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 2019 ജനുവരിയോടെ ആണ് 7 ബില്യൺ ഡോളറിന് താഴെ എത്തിയത്. എന്നാൽ നിലവിൽ ഇത് 6.6 ഡോളറിൽ നിന്ന് 6.7 ബില്യൺ ഡോളറിലേക്ക് എത്തിയിരിക്കുന്നു. ഈ സാമ്പത്തിക വർഷം തന്നെ 8.8 ബില്യൺ ഡോളറിൻറെ മുതലും പലിശയും അടയ്ക്കാൻ ഈ കരുതൽ ശേഖരം പര്യാപ്തമല്ല.
ഇതേ തുടർന്ന് പുതിയ കരസേന മേധാവി അസിം മുനീർ ഉടൻ തന്നെ സൌദി അറേബ്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. സൌദി അംബാസഡർ നവാബ് ബിൻ സയീദ് അൽ മാൽക്കിയുമായി പാക് ധനകാര്യമന്ത്രി ഇഷാഖ് ദാർ ഇതു സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശ നയതന്ത്രജ്ഞരുമായും ഇഷാഖ് ദാർ ചർച്ച നടത്തി കഴിഞ്ഞു. ഇതിൻറെ ഭാഗമായാണ് കരസേനാ മേധാവിയുടെ സൌദി സന്ദർശനം.
Discussion about this post