തിരുവനന്തപുരം: ഇറാനിലെ മതഭീകരതയ്ക്കെതിരെയുള്ള പ്രതിഷേധത്തിന് വേദിയായി തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ്.രാജ്യാന്തര ചലചിത്രോത്സവത്തിനായി ജ്യൂറി അംഗത്തിന്റെ പക്കൽ സ്വന്തം മുടി മുറിച്ച് നൽകിയായിരുന്നു ഇറാനിലെ ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദി ചലച്ചിത്ര മേളയിൽ തൻറെ സാന്നിദ്ധ്യം അറിയിച്ചത്. യാത്രാനിയന്ത്രണങ്ങള്‍ കാരണം മഹ്നാസ് മുഹമ്മദിക്ക് മേളയില്‍ നേരിട്ടു പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരിയുടെ കയ്യിൽ ആണ് തൻറെ പ്രതിഷേധത്തിൻറെ ഭാഗമായി മുടിമുറിച്ച് നൽകിയാണ് മഹ്നാസ് മുഹമ്മദി സന്ദേശം കൈമാറിയത്
സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കിയാണ് മഹ്നാസ് മുഹമ്മദിക്ക് രാജ്യാന്തര ചലച്ചിത്രമേള ആദരിച്ചു. മഹ്നാസിനുവേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം അവര്‍ വേദിയില്‍ വെച്ച് ഉയര്‍ത്തിക്കാട്ടി. നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ഇതിനോട് പ്രതികരിച്ചത്. ഹിജാബ് വിരുദ്ധ സമരത്തെ തുടർന്നാണ് മഹ്നാസ് മുഹമ്മദിക്ക് രാജ്യത്തിന് പുറത്തേക്ക് ഇറാൻ യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
അതേസമയം ചലച്ചിത്ര മേളകളെ സങ്കുചിതമായ ആശയങ്ങളുടെ പ്രചാരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷനായ ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി, മന്ത്രി ആന്റണി രാജുവിന് നൽകി ഫെസ്റ്റിവൽ ബുക്കും മന്ത്രി ജി ആർ അനിൽ മേയർ ആര്യാ രാജേന്ദ്രന് നൽകി ഫെസ്റ്റിവൽ ബുള്ളറ്റിനും പ്രകാശനം ചെയ്തു. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയായി. പ്രേക്ഷകർക്കായി പ്രത്യേക സംഗീത വിരുന്നും ഒരുക്കി.
Discussion about this post