ഇസ്ലാമാബാദ്: രാജ്യത്തെ ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കാൻ ചന്തകൾ നേരത്തേ അടയ്ക്കണമെന്ന പാകിസ്താൻ മന്ത്രിയുടെ വിചിത്ര വാദം വിവാദമാകുന്നു. പാകിസ്താൻ പ്രതിരോധ വകുപ്പ് മന്ത്രി ഖവാജ ആസിഫാണ് വിവാദ പ്രസ്താവന നടത്തിയത്.
വൈദ്യുതി ക്ഷാമം മൂലം രാജ്യത്തെ വിപണികൾ രാത്രി 8.00 മണിക്ക് അടയ്ക്കണമെന്ന് പാകിസ്താൻ സർക്കാർ അടുത്തയിടെ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെ ന്യായീകരിക്കുന്നതിന്റെ ഭാഗമായിരുന്നു മന്ത്രിയുടെ പ്രസ്താവന. രാത്രി 1.00 മണി വരെയൊക്കെ വിപണികൾ തുറന്നിരിക്കുന്നത് ജനസംഖ്യാ വർദ്ധനവിന് കാരണമാകുമെന്നാണ് ഖവാജ പറയുന്നത്.
അതേസമയം, പാകിസ്താനിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി വിപണികൾ രാത്രി 8.00 മണിക്കും ഓഡിറ്റോറിയങ്ങൾ രാത്രി 10.00 മണിക്കും അടയ്ക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. സർക്കാർ വകുപ്പുകൾ വൈദ്യുതി ഉപഭോഗം 30 ശതമാനമായി കുറയ്ക്കാനും സർക്കാർ ആവശ്യപ്പെട്ടിരുന്നു.
Discussion about this post