ആലപ്പുഴ : സ്ത്രീകളുടെ നഗ്ന വീഡിയോകൾ ഫോണിൽ പകർത്തിയ സംഭവത്തിൽ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എപി സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയിലെ രണ്ടംഗ അന്വേഷണ കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്മീഷൻ നൽകിയ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു.
രണ്ട് മാസം മുൻപാണ് സംഭവം നടന്നത്. പാർട്ടിയിലെ വനിതാ പ്രവർത്തകരുടെ ഉൾപ്പെടെ നഗ്നദൃശ്യങ്ങളാണ് ഇയാൾ മൊബൈലിൽ സൂക്ഷിച്ചത്. മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് ഫോൺ പരിശോധിച്ചപ്പോഴാണ് ഇത് പുറത്തായത്. എന്നാൽ ആരും പോലീസിൽ പരാതി നൽകിയില്ല. പ്രവർത്തകർ പാർട്ടിയിൽ പരാതി നൽകി. എന്നാൽ പാർട്ടി നടപടി വൈകിയതോടെ ഇത് ചർച്ചയ്ക്കും വൻ വിവാദങ്ങൾക്കും വഴിവെച്ചു.
പരാതി സംസ്ഥാന നേതൃത്വത്തെ അറിയിച്ചതോടെയാണ് അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചത്. ഇതിന് പിന്നാലെയാണ് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.
Discussion about this post