ഇസ്ലാമാബാദ് : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ ഇന്ത്യയുടെ വളർച്ച കണ്ട് അന്ധാളിച്ച് നിൽക്കുകയാണ് പാകിസ്താൻ. ആഗോള തലത്തിൽ രാജ്യം മുന്നേറാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്നാണ് പാകിസ്താനിലെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാകിസ്താൻ ദിനപത്രമായ ദി എസ്‌ക്പ്രസ് ട്രിബ്യൂണിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വളർച്ച ലോകരാജ്യങ്ങൾ നോക്കിക്കാണുകയാണെന്നും വ്യക്തമാക്കുന്നുണ്ട്
നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയുടെ വിദേശകാര്യ നയങ്ങൾ മികച്ച രീതിയിൽ മുന്നേറുകയും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ മാറ്റം വന്നു. ജിഡിപി മൂന്ന് ട്രില്യൺ യുഎസ് ഡോളറിലേക്ക് വളരുന്നുവെന്ന് ദിനപത്രത്തിൽ വ്യക്തമാക്കുന്നു.
നിക്ഷേപകരുടെ ഇഷ്ടസ്ഥലമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് പ്രശസ്ത രാഷ്ട്രീയ, സുരക്ഷാ പ്രതിരോധ നിരീക്ഷകനായ ഷഹ്‌സാദ് ചൗധരി പറഞ്ഞത്. ചരിത്രപരമായ പുരോഗതിയാണ് ഇന്ത്യയിൽ നടക്കുന്നത്.
കൃഷിയുടെ പ്രധാന കേന്ദ്രമായ ഇന്ത്യ ഇപ്പോൾ ഐടി ഹബ്ബായി മാറിയിരിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ധാന്യങ്ങൾ ലോകത്തെ തന്നെ ഏറ്റവും മിച്ചതാണ്. 1.4 ബില്യൺ ജനങ്ങൾ പാർക്കുന്ന രാജ്യമായിട്ടും, സ്ഥിരതയിലും പ്രവർത്തനത്തിലും ഇന്ത്യ ഒട്ടും പിന്നോട്ടല്ല. ദൃഢമായ ജനാധിപത്യത്തിലൂടെയും ഭരണസംവിധാനത്തിലൂടെയും ഇന്ത്യ അവരുടെ ശക്തി തെളിയിച്ചുകഴിഞ്ഞു.
ഇതുവരെ ആർക്കും കൈകാര്യം ചെയ്യാൻ സാധിക്കാത്ത രീതിയിൽ നരേന്ദ്ര മോദി ഇന്ത്യയെ കൈകാര്യം ചെയ്യുന്നു. എന്താണോ ആവശ്യം, അത് മാത്രമാണ് രാജ്യം ഇപ്പോൾ ചെയ്യുന്നത് എന്നും ചൗധരി കുറിച്ചു.
നേരത്തെയും രാജ്യത്തിന്റെ വിദേശകാര്യ നയങ്ങളെ പ്രശംസിച്ചുകൊണ്ട് പാകിസ്താൻ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൾ ഉൾപ്പെടെ ഇന്ത്യയുടെ ഭരണസംവിധാനത്തെ പ്രശംസിച്ചിട്ടുണ്ട്.
Discussion about this post