ബെയ്ജിംഗ് : ചൈനയിലെ കെമിക്കൽ പ്ലാസ്ന്റിൽ സ്ഫോടനം .ലിയോണിംഗ് പ്രവിശ്യയിലെ പെൻജിൻ നഗരത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനം . സംഭവത്തിൽ 2 പേർ മരിച്ചു. 34 പേർക്ക് പരിക്കേറ്റു . 12 പേരെ കാണാതായി . പൊട്ടിത്തെറിയെ തുടർന്ന് പ്ലാന്റിന് മുഴുവനും തീപിടിച്ചു. ഇന്ന് രാവിലെ വരെയും തീ നിയന്ത്രണവിധേയമാക്കാനായില്ല.
സംഭവസമയത്ത് പുതിയ മെഷീനുകൾ സ്ഥാപിക്കുകയായിരുന്നുവെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അറ്റകുറ്റപ്പണികളും നടന്നിരുന്നു. സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്‌ഫോടനമുണ്ടായതിനു പിന്നാലെ തീ ഫാക്ടറിയിലുടനീളം പടർന്നു.
എന്നാൽ എങ്ങനെയാണ് തീപിടിത്തമുണ്ടായത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ഈ സംഭവത്തിന് ശേഷം ഫാക്ടറിയിലെ സുരക്ഷയെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. വ്യവസായ മേഖലകളും ഫാക്ടറികളും സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ സർക്കാർ മാർഗങ്ങൾ കണ്ടെത്തണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ചൈനയിലെ വ്യവസായ മേഖലയിൽ തീപിടുത്തം ഉണ്ടാകുന്നത് ഇതാദ്യമായല്ല.
2019ൽ ജിയാങ്‌സുവിലെ ഒരു ഇൻഡസ്ട്രിയൽ പാർക്കിൽ സ്ഫോടനം നടന്നതിനെ തുടർന്ന്, 78 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒടുവിൽ ഇൻഡസ്ട്രിയൽ പാർക്ക് അടച്ചു പൂട്ടി . 2015ൽ തുറമുഖ നഗരമായ ടിയാൻജിനിലെ ഗോഡൗണിൽ തീപിടിത്തമുണ്ടായി. അപകടകരമായ രാസവസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ 173 പേർ കൊല്ലപ്പെട്ടു.
Discussion about this post