തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങൾ കാറ്റിൽ പറത്തി, രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം പൂർണ ബജറ്റ്. പിണറായി സർക്കാരിന്റെ തിരഞ്ഞെടുപ്പ് സമയത്തെ നിർണായക വാഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഇത്തവണത്തെ ബജറ്റിലും കൂട്ടിയില്ല. മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 1,600 രൂപയായി തന്നെ തുടരും.
കേരള സോഷ്യൽ സെക്യൂരീറ്റീസ് സഹകരണ സ്ഥാപനത്തിന്റെ കടമെടുപ്പിനു കേന്ദ്ര സർക്കാർ തടസം നിൽക്കുന്നുണ്ടെന്നാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കൂട്ടാത്തതിന്റെ കാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. പെൻഷൻ പദ്ധതി തുടരുമെന്നു മാത്രമാണ് ധനമന്ത്രി പറഞ്ഞ്. സാമൂഹ്യ ക്ഷേമ പെൻഷൻ പദ്ധതിയിൽ നിന്ന് അനർഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകുമെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി.
അതേ സമയം പെട്രോൾ ഡീസൽ എന്നിവക്ക് 2 രൂപ സെസ് ഏർപ്പെടുത്തി. ഇതോടെ ഇന്ധന വിലയും മദ്യ വിലയും കൂടും. മോട്ടോർ വാഹന നികുതിയിൽ 2% വർദ്ധന ഉണ്ടാകുമെന്ന് ധനമന്ത്രി അറിയിച്ചു.ഭൂമിയുടെ ന്യായവില 20 ശതമാനവും വർദ്ധിപ്പിച്ചു.
Discussion about this post