ഇസ്ലാമാബാദ്: തകർന്നടിഞ്ഞ് ഗതികേടിലായിട്ടും അഹന്ത കൈവിടാതെ പാകിസ്താൻ. തുർക്കിയിലെ ഭുരന്തമുഖത്തേക്ക് ദുരിതാശ്വാസ സാമഗ്രഹികളുമായി പോയ ഇന്ത്യൻ എൻഡിആർഎഫ് വിമാനത്തിന് പാകിസ്താൻ വ്യോമാതിർത്തി നിഷേധിച്ചു. ഇതേത്തുടർന്ന് വിമാനം വഴിതിരിച്ചുവിടേണ്ടിവന്നു.
ഉത്തർപ്രദേശിലെ ഹിൻഡഡൻ വ്യോമ താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം, വ്യോമാതിർത്തി നിഷേധിച്ചതോടെ ദുരന്തമുഖത്തേക്ക് എത്തുന്നത് വൈകി.ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്ററാണ് വഴി മാറി യാത്ര തുടർന്നത്. ദേശീയമാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം പ്രത്യേകം പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകരാണ് തുർക്കിയ്ക്ക് കൈതാങ്ങാനാവാൻ ദുരന്ത മുഖത്തേക്ക് യാത്ര തിരിച്ചിരിക്കുന്നത്. 100 പേർ വീതം അടങ്ങുന്ന രണ്ട് എൻഡിആർഎഫ് സംഘത്തെയും വിദഗ്ധ പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡിനെയുമാണ് അയച്ചത്.
ഡോക്ടർമാർക്കൊപ്പം മെഡിക്കൽ സംഘവും മരുന്നുകളും ഉണ്ടാകും. തുർക്കിയിലെ ഇന്ത്യൻ എംബസി വഴിയായിരിക്കും ദുരിതാശ്വാസ സാധനങ്ങൾ വിതരണം ചെയ്യുന്നത്.
ഭൂകമ്പം വിനാശം വിതച്ച തങ്ങൾക്ക് സമയോചിതമായി സഹായം നൽകിയ ഇന്ത്യയ്ക്ക് തുർക്കി നേരത്തെ നന്ദി അറിയിച്ചിരുന്നു. രാജ്യം കാണിച്ച ഉദാരമനസിന് തുർക്കി നന്ദി പറഞ്ഞു. ആവശ്യമുള്ളയിടത്ത് താങ്ങായി നിൽക്കുന്നവനാണ് യഥാർത്ഥ സുഹൃത്തെന്നാണ് ഇന്ത്യയിലെ തുർക്കി അംബാസിഡർ ഫിരത് സുനൽ പറഞ്ഞത്.
അതിനിടെ, രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഹായിക്കുന്നതിനായി 60 പാരാ ഫീൽഡ് ഹോസ്പിറ്റലും ഉദ്യോഗസ്ഥരുമായി ഇന്ത്യയുടെ രണ്ട് സി -17 ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ കൂടി തുർക്കിയിലേക്ക് യാത്ര തിരിക്കും. ആഗ്ര ആസ്ഥാനമായുള്ള ആർമി ഫീൽഡ് ഹോസ്പിറ്റൽ രക്ഷാപ്രവർത്തനത്തിനായി 89 അംഗ മെഡിക്കൽ ടീമിനെ അയച്ചിട്ടുണ്ട്. ഓർത്തോപീഡിക് സർജിക്കൽ ടീം, ജനറൽ സർജിക്കൽ സ്‌പെഷ്യലിസ്റ്റ് ടീം, മെഡിക്കൽ സ്‌പെഷ്യലിസ്റ്റ് ടീമുകൾ എന്നിവയുൾപ്പെടെ ക്രിട്ടിക്കൽ കെയർ സ്‌പെഷ്യലിസ്റ്റ് ടീമുകൾ മെഡിക്കൽ ടീമിൽ ഉൾപ്പെടുന്നു. 30 കിടക്കകളുള്ള മെഡിക്കൽ സൗകര്യം സ്ഥാപിക്കുന്നതിന് എക്‌സ്-റേ മെഷീനുകൾ, വെന്റിലേറ്ററുകൾ, ഓക്‌സിജൻ ജനറേഷൻ പ്ലാന്റ്, കാർഡിയാക് മോണിറ്ററുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ ഈ ടീമുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
Discussion about this post