ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും ലൗജിഹാദ്. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. നോയിഡ സ്വദേശിയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി ബബ്ബർ അലി എന്ന പ്രാദേശിക ഗുണ്ട പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പിന്നീട് ബബ്ബർ അലിയും ഇയാളുടെ സുഹൃത്തും യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതോടെ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചു. എതിർത്തതോടെ പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.പരാതി നൽകിയാൽ കൊല്ലുമെന്ന് പ്രതി ബബ്ബർ അലി ഭീഷണിപ്പെടുത്തിയെന്നാണ് യുവതി ആരോപിക്കുന്നത്.
ഭീഷണി ശക്തമായതോടെ യുവതി സഹികെട്ട് പോലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും അഡീഷണൽ ഡിസിപി ഗ്രേറ്റർ നോയിഡ ദിനേശ് കുമാർ സിംഗ് പറഞ്ഞു.
Discussion about this post