ന്യൂഡൽഹി: രാഹുലിനെ ബിജെപി എത്രത്തോളം പപ്പു ആക്കാൻ ശ്രമിച്ചാലും, ബിജെപിയെ രാഹുൽ പപ്പു ആക്കുകയാണെന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ പരാമർശത്തെ പരിഹസിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ. അധിർ രഞ്ജൻ ചൗധരിയുടെ ‘പപ്പു’ പരാമർശത്തിന് പിന്നാലെ അമിത് ഷാ ഇടപെടുകയായിരുന്നു.” ബഹുമാനപ്പെട്ട സ്പീക്കർ, അധിർ രഞ്ജൻ ചൗധരിക്ക് ബഹുമാനപ്പെട്ട എംപിയെ ഒരിക്കലും പപ്പു എന്ന് വിളിക്കാൻ കഴിയില്ലെന്നായിരുന്നു” അമിത്ഷായുടെ മറുപടി. ലോക്‌സഭയിലായിരുന്നു രസകരമായ സംഭവം നടന്നത്. അമിത്ഷായുടെ പരാമർശം സഭയ്ക്കുള്ളിൽ കൂട്ടച്ചിരിയാണ് മുഴക്കിയത്.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം അവതരിപ്പിക്കുമ്പോഴായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ പരാമർശം. ” രാഹുൽ ഗാന്ധി ഇപ്പോൾ ശരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഇതാദ്യമായി ബിജെപി ഒരു വ്യവസായിക്ക് വേണ്ടി വാദിക്കുകയാണ്. ഇത് ഞങ്ങൾ പറയുന്നതല്ല. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നതാണ്. അത് ഇവിടെ പറയുന്നതിൽ എന്താണ് പ്രശ്‌നമെന്നും” അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
1962ലെ ഇന്ത്യ ചൈന യുദ്ധത്തിന് ശേഷം അടൽ ബിഹാരി വാജ്പേയിയുടെ അഭ്യർഥന മാനിച്ച് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചർച്ചയ്ക്ക് തയ്യാറായി. എന്നാലിപ്പോൾ ചർച്ച വേണ്ടെന്നാണ് ബിജെപി സർക്കാർ പറയുന്നുവെന്നും അധിർ രഞ്ജൻ ചൗധരി ആരോപിച്ചു. ഈ പരാമർശത്തിനെതിരെ അമിത് ഷാ രൂക്ഷ വിമർശനമാണ് നടത്തിയത്. എന്തുകൊണ്ടാണ് അത്തരം ചർച്ചകൾ ഇപ്പോൾ നടക്കുന്നില്ലെന്ന് അദ്ദേഹം ചോദിക്കുന്നത്. അന്ന് ധാരാളം പോരായ്മകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതില്ല. ആയിരക്കണക്കിന് ഹെക്ടർ നഷ്ടപ്പെടുത്തിയതിന് ശേഷമാണ് അന്ന് നെഹ്‌റു ചർച്ചയ്ക്ക് തയ്യാറായതെന്നും” അമിത് ഷാ പറഞ്ഞു.
Discussion about this post