ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം സർക്കാരിനുമേൽ ചെളിവാരിയെറിയാൻ ശ്രമിക്കുന്നു. ചെളിയിൽ താമര ശക്തമായി വളരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര് ബഹളം വച്ചാലും ജനം സർക്കാരിന്റെ നേട്ടങ്ങൾ ശ്രദ്ധിക്കും. കോൺഗ്രസിന്റെ അക്കൗണ്ട് പൂട്ടിച്ചതിലെ വിഷമം മനസിലായെന്ന് അദ്ദേഹം പരിഹസിച്ചു.
‘2014ൽ ഞാൻ പ്രധാനമന്ത്രിയായപ്പോൾ, ഇന്ത്യയുടെ മൊത്തത്തിലുള്ള വികസനത്തിന് ശക്തമായ അടിത്തറ ഉണ്ടാക്കാൻ ആഗ്രഹിച്ചിട്ടും, കോൺഗ്രസ് എല്ലായിടത്തും പ്രശ്നങ്ങളും പ്രശ്നങ്ങളും സൃഷ്ടിച്ചു.രാജ്യം അഭിമുഖീകരിക്കുന്ന എണ്ണമറ്റ പ്രശ്നങ്ങൾക്ക് കോൺഗ്രസ് ഒരിക്കലും പരിഹാരം കണ്ടിട്ടില്ലെന്ന് ‘അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രധാനമന്ത്രി വിമർശിച്ചു. അദ്ദേഹം കർണാടകയ്ക്കായി ഒന്നും ചെയ്തിട്ടില്ല. ഖാർഗെയുടെ മണ്ഡലത്തിൽ വികസനമെത്തിച്ചത് ബിജെപിയാണ്. മോദിജി എന്റെ മണ്ഡലത്തിൽ വരുന്നു എന്ന് ഖാർഗെ ജി ഇന്നലെ പരാതി പറഞ്ഞിരുന്നു. കർണാടകയിൽ കലബുറഗിയിൽ നിരവധി ജൻധൻ അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്ന് അദ്ദേഹത്തോട് പറയാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വികസനത്തിൽ കോൺഗ്രസ് തടസ്സങ്ങൾ സൃഷ്ടിച്ചു. ചെറിയ രാജ്യങ്ങൾ പുരോഗമിച്ചപ്പോൾ ഇന്ത്യയ്ക്ക് ആറ് പതിറ്റാണ്ടുകൾ നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ത്യയിൽ കോൺഗ്രസിന്റെ അക്കൗണ്ട് ബിജെപി അവസാനിപ്പിച്ചു. അതിലുള്ള കോൺഗ്രസിന്റെ ദയനീയാവസ്ഥയും വേദനയും മനസിലാവും മനസ്സിലാകും. കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല ജനം, നിങ്ങളെ തള്ളിക്കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ശ്രദ്ധിക്കുന്നത് എല്ലാവരുടേയും ശാക്തീകരണത്തിലാണ്. രാജ്യം വികസനപാതയിൽ,ജനങ്ങളുടെ ആശിർവാദം ബിജെപിക്ക് കിട്ടുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post