ഇസ്താംബൂൾ: കഴിഞ്ഞയാഴ്ച തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനായ വിജയ് കുമാർ ഗൗഡിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഇന്നലെ രാവിലെയോടെ ഡൽഹിയിലെത്തിച്ച മൃതദേഹം ഉത്തരാഖണ്ഡിലെ കോട്ദ്വാറിലാണ് സംസ്‌കരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തെ തുടർന്നാണ് തെക്കുകിഴക്കൻ തുർക്കിയിൽ നിന്ന് വിജയ് കുമാറിനെ കാണാതായത്. പിന്നീട് മൃതദേഹം വിജയ് താമസിച്ചിരുന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി.
കോട്ദ്വാറിലെ പദംപൂർ സ്ര്വദേശിയായ വിജയ് കുമാർ ബംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഔദ്യോഗിക ആവശ്യങ്ങളുടെ ഭാഗമായിട്ടാണ് വിജയ് കുമാർ തുർക്കിയിലെത്തുന്നത്. കുടുംബാംഗങ്ങൾ വിജയ്കുമാറിന്റെ മൃതദേഹം തിരിച്ചറിഞ്ഞത് കയ്യിലുള്ള ഓം ടാറ്റുവിലൂടെയാണ് ഇന്ത്യൻ എംബസി നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖവും ശരീരവുമെല്ലാം തിരിച്ചറിയാനാകാത്ത വിധം തകർന്നിരുന്നുവെന്നാണ് റിപ്പോർട്ട്.
Discussion about this post