കൊച്ചി: മലബാർ കലാബത്തിന്റെ യഥാർത്ഥ ചരിത്രം പറയുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന് സെൻസർ ബോർഡ് സെർട്ടിഫിക്കേഷൻ ലഭിച്ചതായി സംവിധായകൻ രാമസിംഹൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ വാർത്ത ജനങ്ങളെ അറിയിച്ചത്.
‘ഒരു വലിയ യുദ്ധത്തിന്റെ പരിസമാപ്തി, ഇന്ന് സെൻസർ സർട്ടിഫിക്കറ്റ് കൈപറ്റി, ഒട്ടേറെ കറുപ്പ് കണ്ടു… കറുത്ത മനസ്സുകളെ കണ്ടു… അവരോട് യുദ്ധം ചെയ്തു…. വിജയിച്ചു വെന്നിക്കൊടി പാറിച്ചു.. സഹായിച്ച പ്രധാന മന്ത്രി മോദിജിക്കും, വക്കീൽ സുഹൃത്തുക്കൾക്കും നന്ദി. ഒപ്പം പരിശുദ്ധിയുടെ ഒരുപാട് വെണ്മയും കണ്ടു. എല്ലാവർക്കും നന്ദി.. പ്രത്യേകിച്ചും പുതുതായി ചാർജ്ജെടുത്ത സെൻസർ ഓഫീസർ അജയ് ജോയ് സാർ ആത്മാർഥതയോടെ ഇടപെട്ടു… അദ്ദേഹത്തിന്റെ സഹായി സിദ്ധാർതഥനും, സഹപ്രവർത്തകരും കൂടെ നിന്നു… അവർക്ക് പ്രത്യേകം നന്ദി,’ രാമസിംഹൻ ഫേസ്ബുക്ക് കുറിപ്പിൽ രേഖപ്പെടുത്തി.
നേരത്തെ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ടിരുന്നു. മാർച്ച് ആദ്യവാരമാണ് ചിത്രം പ്രദർശനത്തിനെത്തുക.രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ഒരുപാട് തടയണകൾ നമ്മുടെ സിനിമയ്ക്ക് ഉണ്ടായിരുന്നു. ആ തടയണകൾ ഓരോന്നോയി തകർത്തുകൊണ്ട് അതിന്റെ പ്രയാണം ആരംഭിക്കാൻ പോവുകയാണ്. എല്ലാവരും ഒപ്പമുണ്ടാകണമെന്നും പുഴമുതൽ പുഴ വരെ ഒഴുകി തുടങ്ങുമെന്നും രാമസിംഹൻ അബൂബക്കർ പറഞ്ഞു.
Discussion about this post