ഹൈദരാബാദ്: ഇരട്ടക്കുട്ടികളെ കൊന്ന് ജീവനൊടുക്കി അമ്മ. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം. ബീദ സന്ധ്യാ റാണി എന്ന 29 കാരിയായ യുവതിയാണ് അൽവാളിൽ തന്റെ നവജാത ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന അതേ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.
കാത്തിരുന്ന് ജനിച്ച കുഞ്ഞുങ്ങൾക്ക് അസുഖം വരുമോ എന്ന ഭയത്താലാണ് യുവതി കൊലപാതകം നടത്തിയതെന്നാണ് വിവരം. സെന്ധ്യ റാണി എഴുതിയതെന്ന് കരുതുന്ന കുറിപ്പിൽ നിന്നാണ് ഈ വിവരങ്ങൾ പോലീസിന് ലഭിച്ചത്.
2012ൽ സന്ധ്യാ റാണിയുടെ ബന്ധുവായ ബീഡ നർസിംഗ് റാവുവുമായി വിവാഹം കഴിക്കുന്നത്. 2017 ൽ ഇരട്ടകളെ പ്രസവിച്ചു, എന്നാൽ ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും മരണപ്പെട്ടു. 2018ൽ ഒരു പെൺകുട്ടിയെ പ്രസവിച്ചെങ്കിലും ആ കുട്ടിയും മരണപ്പെട്ടു. തങ്ങളുടെ ദാമ്പത്യത്തിലെ ചില സങ്കീർണതകൾ കൊണ്ടാണ് കുട്ടികൾ മരണപ്പെടുന്നതെന്നായിരുന്നു സന്ധ്യാ റാണിയുടെ വിശ്വാസം.
കഴിഞ്ഞ ഫെബ്രുവരി 11ന് ഒരു അൺകുട്ടിക്കും ഒരു പെൺകുട്ടിക്കും യുവതി ജന്മം നൽകി. പെൺകുട്ടി ആരോഗ്യവതിയാമെങ്കിലും ആൺകുട്ടിയെ ഭാരക്കുറവിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. പിന്നാലെ കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
Discussion about this post