കൊച്ചി: നടിയും അവതാരകയും മിമിക്രി താരവുമായ സുബി സുരേഷിന്റെ (41) വിയോഗവാർത്തയുടെ ഞെട്ടലിലാണ് കലാലോകം. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സുബിയുടെ മരണവാർത്ത അറിയിച്ചു കൊണ്ട് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകൾ പ്രേക്ഷകരുടെ കണ്ണ് നനയിക്കുകയാണ്.
ഓരോ പുതിയ തുടക്കവും മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ്, വീണ്ടും കാണാം. നന്ദി’ എന്നാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അഡ്മിനാണ് ഇക്കാര്യം ഫേസ്ബുക്കിൽ പോ സ്റ്റ് ചെയ്തത്.
മിമിക്രിയിലൂടെയും കോമഡിയിലൂടെയും പ്രേക്ഷകമനസിൽ തന്റേതായ ഇടം കണ്ടെത്തിയ കലാകാരിയാണ് സുബി സുരേഷ്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങീ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സ്‌കൂൾ-കോളജ് വിദ്യാഭ്യാസം.അച്ഛൻ: സുരേഷ്, അമ്മ: അംബിക, സഹോദരൻ : എബി സുരേഷ്.
Discussion about this post