തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിന്റെ ആറ് മാസം പഴക്കമുള്ള വീഡിയോയിലെ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് വിവാദമുണ്ടാക്കാൻ ശ്രമം. സിവിൽ സർവീസ് വിദ്യാർത്ഥികൾക്കായി യു പി എസ് സി കേരളയും ഫോർച്യൂൺ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച ട്രെയ്‌നിങ് ക്ലാസിൽ എഡിജിപി നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങളാണ് ചിലർ ചേർന്ന് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. സിവിൽ സർവ്വീസ് പരിശീലന വേദിയിൽ ജാതീയ പരാമർശവുമായി എഡിജിപി എന്ന രീതിയിലാണ് വ്യാജ പ്രചരണം.
തറവാട് എന്ന പ്രയോഗം നായർ സമുദായത്തിൽ നിന്നുമാണ് മറ്റ് സമുദായങ്ങളിലേക്ക് എത്തിയതെന്ന ചരിത്ര സത്യം കുട്ടികൾക്ക് പകർന്നു നൽകുന്ന ഭാഗമാണ്, എഡിറ്റ് ചെയ്ത് മറ്റ് ജാതികളെ അധിക്ഷേപിച്ചു എന്ന തരത്തിലാക്കി പ്രചരിപ്പിക്കുന്നത്. ഓരോ ജാതിയിലുള്ള ആളുകളും താമസിക്കുന്ന വീടിന് പല പേരുകളായിരുന്നുവെന്നും, തറവാട് എന്നത് പിന്നീട് എല്ലാരും ഉപയോഗിച്ച് പോന്നതാണെന്നുമായിരുന്നു എഡിജിപി ധരിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ എസ് ശ്രീജിത്തിനോട് വിദ്വേഷം പുലർത്തുന്ന ചിലർ ചേർന്ന് ഇത് വ്യാജ പ്രചരണത്തിനുള്ള ആയുധമാക്കി മാറ്റുകയായിരുന്നു.
ശബരിമലയിൽ ആചാരലംഘനം നടത്താൻ ക്ഷുദ്ര ശക്തികൾ ശ്രമിച്ച സമയത്ത് സ്‌പെഷ്യൽ ഓഫീസറായിരുന്ന എസ് ശ്രീജിത്ത് സന്നിധാനത്തേക്ക് നോക്കി കണ്ണീരണിഞ്ഞ ചിത്രം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കറ കളഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം വർദ്ധിച്ചത്. സിവിൽ സർവീസുകാരനായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് മനസറിയാതെ എസ്. ശ്രീജിത്ത് മുമ്പും പലതവണ അപമാനിക്കപ്പെട്ടിട്ടുമുണ്ട്.
ശ്രീജിത്തിനെ കേന്ദ്രീകരിച്ച് നടക്കുന്ന ഈ ആക്രമണങ്ങളെയും ഐഎഎസ് പരിശീലന വേദിയിൽ അദ്ദേഹം യഥാർത്ഥത്തിൽ എന്താണ് പറയാൻ ശ്രമിച്ചതെന്നും വ്യക്തമാക്കുന്ന വടയാർ സുനിലിന്റെ പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്.അഞ്ചെട്ടു മാസങ്ങൾക്കു മുമ്പുള്ള ഒരു മണിക്കൂർ 9 മിനിറ്റ് വീഡിയോയിൽ നിന്നും മൂന്നു മിനിറ്റു മാത്രം കട്ടു ചെയ്ത് വിവാദമുണ്ടാക്കാൻ ശ്രമിച്ച തലയ്ക്ക് നിശ്ചയമായും ദുരുദ്ദേശ്യമുണ്ടെന്ന് അദ്ദേഹം വിമർശിക്കുന്നു. സിവിൽ സർവീസുകാരനായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് മനസറിയാതെ എസ്. ശ്രീജിത്ത് മുമ്പും പലതവണ അപമാനിക്കപ്പെട്ടിട്ടുമുണ്ടെന്ന് വടയാർ സുനിൽ ചൂണ്ടിക്കാണിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
Discussion about this post