ഹൈദരാബാദ്: വാറംഗലിലെ മെഡിക്കൽ പിജി വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് ആരോപണവുമായി ബന്ധുക്കൾ. കാകതീയ മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗം ഒന്നാം വർഷ മെഡിക്കൽ പിജി വിദ്യാർത്ഥിനിയായ ഡോക്ടർ പ്രീതിയുടെ മരണത്തിലാണ് ലൗ ജിഹാദ് ആരോപണം ശക്തമാകുന്നത്. സീനിയർ വിദ്യാർത്ഥി ഡോക്ടർ സൈഫിന്റെ മാനസിക പീഡനം നിമിത്തം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ചയാണ് ഡോക്ടർ പ്രീതി ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു മരണം. പ്രീതി ആശുപത്രിയിൽ വെച്ച് സ്വയം വിഷം കുത്തി വെച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു മരണം.
സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സൈഫിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ രക്ഷിക്കാൻ ഉന്നതതലങ്ങളിൽ നിന്ന് ശ്രമങ്ങൾ നടക്കുന്നതായി ബിജെപി ആരോപിക്കുന്നു. സംഭവത്തിൽ ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാർ ആവശ്യപ്പെട്ടു. ഡോക്ടർ പ്രീതിയുടെ മരണത്തിന് പിന്നിലെ ലൗ ജിഹാദ് ബന്ധവും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിനും പ്രചാരണ പരിപാടികൾക്കും ബിജെപി നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post