ലക്‌നൗ: മൊറാദാബാദിൽ സമാധാന സമ്മേളനത്തിനിടെ വർഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന പരാമർശം നടത്തിയ ഇമാമിനെതിരെ കേസ്. ബിലാരി കോട്ട്‌വാലി സ്വദേശി മൗലാനാ സദാഖത്ത് ഹുസ്സൈനെതിരെയാണ് കേസ് എടുത്തത്. ഇതിന് പിന്നാലെ സദാഖത്ത് മാപ്പപേക്ഷയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
പ്രദേശത്ത് മതസൗഹാർദ്ദം ഊട്ടി ഉറപ്പിക്കുന്നതിനാണ് സമാധാന സമ്മേളനം ചേർന്നത്. ഇതിൽ മറ്റ് മത പുരോഹിതരും പങ്കെടുത്തിരുന്നു. മുസ്ലീം വിഭാഗത്തിന്റെ പ്രതിനിധിയായി സദാഖത്താണ് എത്തിയിരുന്നത്. എന്നാൽ പരിപാടിയിൽ സമൂഹത്തിൽ ഐക്യം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നതിന് പകരം ഹിന്ദുക്കൾക്കെതിരായ പരാമർശങ്ങളാണ് നടത്തിയത്.
ഭിന്നത വളർത്തുന്ന പരാമർശങ്ങൾ നടത്തിയ സദാഖത്ത് മസ്ജിദിന് മുൻപിൽ ഹിന്ദുക്കൾ ഹോളി ആഘോഷിക്കരുതെന്നും പറഞ്ഞു. ഹോളി ആഘോഷിച്ചാൽ സ്ഥലത്ത് വർഗ്ഗീയ ലഹള ഉണ്ടാകും. അതിനാൽ മസ്ജിദിന് മുൻപിൽ ഹോളി ആഘോഷിക്കരുത്. നിർദ്ദേശം ലംഘിച്ചാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും ഇമാം പറഞ്ഞിരുന്നു.
ഈ പരാമർശങ്ങൾ പരിപാടിയ്ക്കായി ഒത്ത് ചേർന്ന മറ്റ് മതസ്ഥരിൽ അതൃപിതിയുണ്ടാക്കി. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഈ പരാമർശങ്ങൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചു. ഇതോടെ കൂടുതൽ പരാതികളും ഉയർന്നു. ഇതോടെ കേസ് എടുക്കുകയായിരുന്നു.
Discussion about this post