ജറുസലേം: പാലസ്തീനിലെ വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ സേനയുടെ സർജിക്കൽ സ്ട്രൈക്ക്. സർജിക്കൽ സ്ട്രൈക്കിൽ ആറുപേർ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ താമസമാക്കിയ രണ്ട് ഇസ്രയേൽ പൌരൻമാരെ കഴിഞ്ഞ ദിവസം പാലസ്തീനികൾ വെടിവെച്ചുകൊന്ന സംഭവത്തിന് തിരിച്ചടിയായാണ് ഇസ്രയേൽ സേനയുടെ മിന്നലാക്രമണം.
”സർജിക്കൽ സ്ട്രൈക്കിൽ പങ്കെടുത്ത സേനാംഗങ്ങളെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിനന്ദിച്ചു. രണ്ട് നിരപരാധികളായ സഹോദരൻമാരെ ഒരുകാരണവുമില്ലാതെ കൊലചെയ്ത ഭീകരരെ ഇന്ന് നിങ്ങൾ ഇല്ലാതെയാക്കി. ആ കൊലപാതകികളുടെ താവളത്തിൽ തന്നെ നിങ്ങൾ മിന്നലാക്രമണം നടത്തി. നിങ്ങളുടെ ധീരതയ്ക്ക് രാജ്യം കടപ്പെട്ടിരിക്കുന്നു,” നെതന്യാഹു പറഞ്ഞു.
ഹലേൽയാനിവ്, യാകേൽ യാനിവ് എന്നീ സഹോദരങ്ങളെയാണ് പാലസ്തീൻ ഭീകരർ കൊലപപ്പെടുത്തിയത്. കാറിൽ സഞ്ചരിക്കവെ തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം . ജൂതൻമാരായ ഇസ്രയേൽ പൌരൻമാർ ആ മേഖലയിൽ താമസിക്കുന്നതിന് തടയിടാനായിരുന്നു പാലസ്തീനികൾ ആക്രമണം ആസൂത്രണം ചെയ്തത്.
കൊലപാതകത്തിൽ പങ്കാളികളായവരെയാണ് ഇസ്രയേൽ സേന വെടിവെച്ചു കൊന്നതെന്നാണ് റിപ്പോർട്ടുകൾ . ഇസ്രയേൽ സർക്കാരിൻറെ കീഴിലുള്ള ഭീകരവിരുദ്ധ സേനയായ യെമാം ആണ് സർജിക്കൽ സ്ട്രൈക്കിന് നേതൃത്വം നൽകിയത്. ഇസ്രയേൽ പൌരൻമാരെ വെടിവെച്ചുകൊന്നവർ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് സർജിക്കൽ സട്രൈക്ക് നടത്തിയത്.
പാലസ്തീൻ ഭീകരസംഘടനയായ ഹമാസിൻറെ അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ . ഹമാസ് കമാൻററായ അബ്ദുൾ ഫത്താ ഗരുഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് യാനിവ് സഹോദരരെ കൊലപ്പെടുത്തിയത്. ആക്രമണത്തിന് ശേഷം അബ്ദുൾ ഫത്താ ഗരുഷ സംഘാംഗങ്ങളോടൊപ്പം ജനീവ് അഭയാർത്ഥി ക്യാമ്പിൽ താവളമടിച്ചിരിക്കുയായിരുന്നു.
ആൻറി ടാംഗ് മിസൈലുകൾ ഉപയോഗിച്ച് അബ്ദുൾ ഫത്താ ഗരുഷയുടെ താവളം തകർക്കുകയും തുടർന്നുണ്ടായ വെടിവെപ്പിൽ ഗരുഷ ഉൾപ്പെടെ ആരുപേരെ ഭീകരരെ വധിക്കുകയുമായിരുന്നു. മൂന്ന് മാസം മുൻപാണ് അബ്ദുൾ ഫത്താ ഗരുഷ ഇസ്രയേൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഗരുഷയുടെ രണ്ടു മക്കൾ ഇപ്പോഴും ജയിലിലാണ്. മിന്നലാക്രമണത്തിനിടെ ഇസ്രയേലിൻറെ ഡ്രോണുകൾ തങ്ങൾ തകർത്തതായി പാലസ്തീൻ സംഘടനകൾ അവകാശപ്പെട്ടു.












Discussion about this post