തിരുവനന്തപുരം: എച്ച്3എൻ2വിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗവ്യാപനം തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. നിലവിൽ രണ്ട് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത് എന്നും വീണാ ജോർജ് വ്യക്തമാക്കി.
പകർച്ചപ്പനിയുടെ ഉപവകഭേദമായ എച്ച്3എൻ2 കഴിഞ്ഞ ഒക്ടോബറിൽ തന്നെ കണ്ടെത്തിയിരുന്നു. നിലവിൽ ആലപ്പുഴയിൽ രണ്ട് രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്. രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് തടയാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ചൂട് കൂടുകയാണ്. നിർജ്ജലീകരണവും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. അതിനാൽ കൂടുതൽ കരുതൽ ആവശ്യമാണ്. ഇൻഫ്‌ളുവൻസയ്ക്ക് പല തരത്തിലുള്ള വകഭേദങ്ങൾ ഉണ്ട്. പനി ബാധിതർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുമ്പോൾ ഇൻഫ്‌ളുവൻസയുണ്ടോയെന്ന് കൂടി പരിശോധിക്കേണ്ടതാണ്. ഇതിനായുള്ള നിർദ്ദേശം നൽകി കഴിഞ്ഞുവെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
ഉത്തരേന്ത്യയിൽ ചില ഭാഗങ്ങളിൽ രോഗവ്യാപനം ശക്തമാണ്. ഇവിടെ ഐസിഎംആർ അടക്കം മുൻകരുതൽ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പനി, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ പരിശോധനയ്ക്ക് വിധേയരാകണം.
. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ മുൻകൂട്ടി നിപ്പ പ്രതിരോധ ജാഗ്രതാ നിർദേശം നൽകണമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post