ദുബായ് : റംസാനോട് അനുബന്ധിച്ച് 1025 തടവുകാരെ ജയിലിൽ നിന്ന് മോചിപ്പിക്കാനൊരുങ്ങി യുഎഇ. മലയാൡകൾ ഉൾപ്പെടെയുള്ള തടവുകാർക്ക് ഈ പ്രഖ്യാപനം കൂടുതൽ ആശ്വാസമേകുന്നതാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് നിർണായക പ്രഖ്യാപനം നടത്തിയത്.
യുഎഇ ഭരണാധികാരികളെ സംബന്ധിച്ച് ഇത് അസാധാരണ നടപടിയല്ല. ആഘോഷങ്ങളോട് അനുബന്ധിച്ച് തടവുകാർക്ക് മാപ്പുനൽകി ഇവരെ വിട്ടയയ്ക്കുന്നത് ഇവിടെ സാധാരണമാണ്. ദേശീയ ദിനം, റംസാൻ എന്നിവയോട് അനുബന്ധിച്ച് തടവുകാർക്ക് മോചനം നൽകുന്നത് മുൻപും ഉണ്ടായിട്ടുണ്ട്.
അമ്മമാർക്കും മക്കൾക്കും സന്തോഷം പകരാനും ഭാവിയെക്കുറിച്ച് ചിന്തിച്ച് ശരിയായ പാതയിൽ സഞ്ചരിക്കാനുമാണ് റംസാനോടനുബന്ധിച്ചുള്ള യുഎഇയുടെ പൊതുമാപ്പ്. ശിക്ഷവിധിക്കപ്പെട്ടവർക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തിന്റെ ദുരിതങ്ങൾക്ക് അയവുവരുത്താനുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
Discussion about this post