തിരുവനന്തപുരം: റബർ കർഷകരെ ആത്മഹത്യയിൽ നിന്ന് രക്ഷിച്ചത് ഇടതുപക്ഷമാണെന്ന് മന്ത്രി പി രാജീവ്. കേരളത്തെ റബർ വ്യവസായത്തിന്റെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, 1,050 കോടി രൂപ മുതൽമുടക്കിൽ ആരംഭിക്കുന്ന പദ്ധതിയാണ് കേരള റബർ ലിമിറ്റഡ്. 3 വർഷത്തിനുള്ളിൽ പദ്ധതി സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.
റബർ മേഖലയിൽ കർഷകർക്ക് കൂടുതൽ നേട്ടം ലഭിക്കുന്നതിന് സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് സൗകര്യമൊരുക്കും. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിലെ റബർ കർഷകർക്ക് പുത്തനുണർവ് നൽകുന്നതിനൊപ്പം ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
റബറിന് 300 രൂപയാക്കിയാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസതാവനയുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ വാക്കുകൾ.
അതേസമയം, താൻ പറഞ്ഞതിൽ ഒരു ഖേദവുമില്ലെന്ന് താമരശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. മലയോര കർഷകർ ജപ്തി ഭീഷണി നേരിടുന്ന വിഷയം പറയുമ്പോൾ കോൺഗ്രസിനോടോ സിപിഎമ്മിനോടോ പറഞ്ഞിട്ട് കാര്യമില്ല. രാജ്യം ഭരിക്കുന്ന കക്ഷിയോടാണ് ഞങ്ങൾ സംസാരിക്കുന്നത്. രാജ്യം ഭരിക്കുന്ന സർക്കാരിനോടാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post