Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

 ഇന്നസെന്റിന് മാപ്പില്ല, വേദനയുടെയും വേർപാടിന്റെയും ദു:ഖം, തെറ്റിന് ഒരിളവല്ല; തിരക്കഥാകൃത്ത് ദീദി ദാമോദരൻ

by Brave India Desk
Mar 27, 2023, 04:58 pm IST
in Kerala, Cinema, Entertainment
Share on Facebook
Tweet
WhatsAppTelegram

കൊച്ചി; അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ. സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റിനെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ലെന്നും അത് പ്രതിഷേധാർഹമായിരുന്നുവെന്നും അവർ പറഞ്ഞു.

ദുരവസ്ഥകളിൽ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല.അർബുദത്തേക്കാൾ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി.അവിടെ ഇന്നസെന്റ് നിശബ്ദനായെന്ന് ദീദി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

Stories you may like

മോഹൻലാലിനേക്കാളും വിജയിയേക്കാളും നന്നായി ഡാൻസ് ചെയ്യുന്നു; ഏറെ ചർച്ചയായ മുഖ്യമന്ത്രിയുടെ എഐ ആക്ഷേപഹാസ്യ വീഡിയോ പിൻവലിച്ചു

പണമല്ല ‘പവറാ’ണ് പ്രധാനം, യൂണിറ്റിന് 30 രൂപ വരെ നൽകിയും വൈദ്യുതി വാങ്ങാൻ നീക്കം; പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി സർക്കാർ

നീതി നിഷേധത്തിൽ തനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല.മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം  ഈ തെറ്റിന് ഒരിളവല്ല, ദീദ ആ ഇന്നസെന്റിന് മാപ്പില്ലെന്ന് ദീദി പറയുന്നു. കാൻസർ വാർഡിലെ ചിരിയായി മാറിയ ഓർമ്മയിലെ സ്‌നേഹനിധിയായ ഇന്നസെന്റിന് , പ്രിയ സഖാവിന് വിടയെന്ന് ദീദി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

പണ്ടു തൊട്ടേ മിക്ക മലയാളികളെയും പോലെ എൻ്റെയും ഇഷ്ട നടനായിരുന്നു ഇന്നസെൻ്റ് .
സിനിമ ശ്രദ്ധിക്കാൻ തുടങ്ങിയ കാലത്ത് ” ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ” നിർമ്മിച്ച ആൾ എന്ന ആദരവും തോന്നി.
എന്റെ വിവാഹത്തിന് വീട്ടിൽ വന്ന് ആശിർവദിക്കാനെത്തിയ അച്ഛന്റെ സുഹൃത്തുക്കളിൽ അദ്ദേഹവും ഉണ്ടായിരുന്നു .
പിന്നെ അമ്മ പോയപ്പോൾ റീത്തുമായി ആദരവർപ്പിക്കാനെത്തി അച്ഛനെ ആശ്വസിപ്പിക്കാൻ ഒപ്പമിരുന്നിരുന്നു .
അമ്മക്ക് പിറകെ അച്ഛനും പോയപ്പോൾ ഞങ്ങളെ ആശ്വസിപ്പിക്കാനും അദ്ദേഹം വീട്ടിലെത്തി .
അച്ഛന്റെ ആവനാഴി , അദ്വൈതം , തുടങ്ങി അവസാനം എഴുതിയ യെസ് യുവർ ഓണർ വരെ നിരവധി സിനിമകളിൽ ഓർമ്മിക്കത്തക്ക വേഷങ്ങൾ ചെയ്ത നടനായും ഇന്നസെന്റ് ഓർമ്മയിലുണ്ട്.
എന്നാൽ അതൊന്നുമായിരുന്നില്ല വ്യക്തിപരമായ ഓർമ്മ .
അതൊരു വേദനയുടെ ചിരിയാണ് .
കാൻസറിനെ രണ്ടു തവണ തോല്പിച്ച ചിരി.
അതാണ് ഞങ്ങളെ കൂട്ടിയിണക്കിയ കണ്ണി.
അവിടെ ഞാനായിരുന്നു ആദ്യമെത്തിയത് .
ഇന്നസെന്റ് പിറകെയെത്തി.
ചിരി നിലച്ച ഇടമായിരുന്നു അത്.
അടക്കിപ്പിടിച്ച കരച്ചിലിന്റെ മുഴക്കങ്ങളിൽ ചിരിയുടെ ഓർമ്മ പോലും എത്തി നോക്കാൻ ഭയന്ന അവിടേക്ക് ചിരി കടത്തിക്കൊണ്ടുവന്നു ഇന്നസെന്റ് .
“കാൻസർ വാർഡിലെ
ചിരി ” ആ കടത്തലിന്റെ ബാക്കിപത്രമാണ് . ഇന്നസെന്റിന്റെ മാത്രമല്ല, അർബുദം ജീവിതത്തിൽ ഇരുട്ടു പരത്തിയ ഓരോരുത്തരുടെയും കണ്ണീരും കിനാവും ആ പുസ്തകത്തിലുണ്ട് –
എല്ലാം തികഞ്ഞു എന്ന് കരുതി നിൽക്കുന്ന നിമിഷത്തിലേക്ക് എല്ലാം റദ്ദാക്കിക്കൊണ്ട് കടന്നുവരുന്ന മെഡിക്കൽ റിപ്പോർട്ട്.
എന്നാൽ അതിനെ അതിജീവനത്തിന്റെ ചിരിയാക്കി മാറ്റി ഇന്നസെന്റ്.
അതൊരു ആയുധമായിരുന്നു .
മരുന്നിനേക്കാൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാപ്തമാക്കുന്ന ശക്തി.
ഒരു ദിവസമെങ്കിൽ ഒരു ദിവസം , ഒരു നിമിഷമെങ്കിൽ ഒരു നിമിഷം , അതെത്രയും പ്രിയപ്പെട്ടതാണ് , കരഞ്ഞു കൊണ്ടിരിക്കാനുള്ളതല്ല എന്ന സന്ദേശം.
ഞങ്ങളെ കൂട്ടിയിണക്കിയ ഒരു കണ്ണി കൂടിയുണ്ട്.
അമേരിക്കയിലെ പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോക്ടർ ജെയിം ബ്രഹാം .
കാൻസർ ജീവിതത്തിന്റെ അവസാനമല്ല എന്ന് പഠിപ്പിച്ച ഞങ്ങളുടെ പ്രിയ ഡോക്ടർ.
ഇന്നസെന്റ് രോഗം നേരിടുന്ന വേളയിൽ അദ്ദേഹത്തെ വിളിച്ചു സംസാരിക്കണം എന്ന് എന്നെ ഉപദേശിച്ചത് ജെയിമാണ് .
വിളിച്ചപ്പോൾ അച്ഛന്റെ മകൾ എന്ന വിലാസമൊന്നും വേണ്ടി വന്നില്ല.
നേരത്തെ കാൻസർ നേരിട്ട ഒരാളോടെന്ന ആദരവോടെ തുടങ്ങിയ അദ്ദേഹത്തിന്റെ സംസാരം പിന്നെ മറക്കാനാവാത്ത ചിരിയുടെ നിരവധി പാഠങ്ങൾ പകർന്നു തന്നാണ് അവസാനിച്ചത്.
ആ ഫോൺ വിളികൾ തുടർന്നു.
ഞാനെന്തിന് ഇത് മറച്ചുവയ്ക്കണം , ഞാനിത് ആരുടെ കയ്യിൽ നിന്നും കട്ടോണ്ടു പോന്നതൊന്നുമല്ലല്ലോ എന്ന ആ ചിരി പുസ്തകമായപ്പോൾ അദ്ദേഹം അറീയിച്ചു.
സ്നേഹത്തോടെ ക്ഷണിച്ചപ്പോൾ ഞാനും മാതൃഭൂമിയുടെ പ്രകാശനവേദി പങ്കിട്ടു. അതിജീവനപ്പോരാട്ടത്തിന്റെ വഴിയിലെ സഖാക്കളായിരുന്നു അപ്പോൾ ഞങ്ങൾ .
കാൻസർ വാർഡിൽ വേദനിക്കുന്നവരുടെ പിടിവള്ളിയായി മാറി ഹൃദയം നുറുങ്ങുന്ന ആ ചിരി.
അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ല.
സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റ്നെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ല.
അത് പ്രതിഷേധാർഹമായിരുന്നു.
ദുരവസ്ഥകളിൽ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല.
അർബുദത്തേക്കാൾ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി .
അവിടെ ഇന്നസെന്റ് നിശബ്ദനായി.
അതിലെനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല.
മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല.
ആ ഇന്നസെന്റിന് മാപ്പില്ല.
ആ കൂടെനിൽക്കായ്ക ചിരിയ്ക്ക് വക നൽക്കുന്നതല്ല.
കാൻസർ വാർഡിലെ ചിരിയായി മാറിയ ഓർമ്മയിലെ സ്നേഹനിധിയായ ഇന്നസെന്റിന് ,
പ്രിയ സഖാവിന് വിട .

Tags: Deedi Tinnocent
Share1
Tweet
SendShare

Latest stories from this section

അതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്താൻ പിടികൂടിയ 198 മത്സ്യത്തൊഴിലാളികളെ ഇന്ത്യയ്ക്ക് കൈമാറി; 300 പേരെ കൂടി അടുത്ത രണ്ട് മാസങ്ങളിലായി തിരികെ എത്തിക്കും

‘ജയിലിൽ ഇനി മട്ടനും മീനും വേണ്ട, തടവുകാർക്ക് കോഴിയും മുട്ടയും മതി’; സർക്കാരിന് ലാഭം കോടികൾ, മെനു മാറ്റാൻ ഡിജിപിയുടെ ശുപാർശ

വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രി; കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: ജി. സുധാകരൻ

വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രി; കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: ജി. സുധാകരൻ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത്; വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ

‘കുട്ടിക്കാലത്തെ ആ മാങ്ങായെറ് രാഷ്ട്രീയത്തിലും തുണച്ചു’; ഓർമ്മകളിൽ വി.ഡി. സതീശൻ

വിമർശനങ്ങൾക്ക് കടിഞ്ഞാണിട്ടിട്ടും അടങ്ങാതെ കണ്ണൂർ ഘടകം; സംസ്ഥാന നേതൃത്വത്തിനെതിരെ സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ കടുത്ത പ്രതിഷേധം

വിമർശനങ്ങൾക്ക് കടിഞ്ഞാണിട്ടിട്ടും അടങ്ങാതെ കണ്ണൂർ ഘടകം; സംസ്ഥാന നേതൃത്വത്തിനെതിരെ സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ കടുത്ത പ്രതിഷേധം

Latest News

ഒരൊറ്റ മത്സരത്തിൽ പുറത്താകാതെ അർദ്ധസെഞ്ച്വറി, എന്നിട്ടും ഒരിക്കലും തിരിച്ചുവിളിക്കാത്ത ഇന്ത്യൻ കരിയർ; ഫൈസ് ഫസൽ നിർഭാഗ്യത്തിന്റെ അവസാന വാക്ക്

ഒരൊറ്റ മത്സരത്തിൽ പുറത്താകാതെ അർദ്ധസെഞ്ച്വറി, എന്നിട്ടും ഒരിക്കലും തിരിച്ചുവിളിക്കാത്ത ഇന്ത്യൻ കരിയർ; ഫൈസ് ഫസൽ നിർഭാഗ്യത്തിന്റെ അവസാന വാക്ക്

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

മോഹൻലാലിനേക്കാളും വിജയിയേക്കാളും നന്നായി ഡാൻസ് ചെയ്യുന്നു; ഏറെ ചർച്ചയായ മുഖ്യമന്ത്രിയുടെ എഐ ആക്ഷേപഹാസ്യ വീഡിയോ പിൻവലിച്ചു

മോഹൻലാലിനേക്കാളും വിജയിയേക്കാളും നന്നായി ഡാൻസ് ചെയ്യുന്നു; ഏറെ ചർച്ചയായ മുഖ്യമന്ത്രിയുടെ എഐ ആക്ഷേപഹാസ്യ വീഡിയോ പിൻവലിച്ചു

ദുരന്ത ലഘൂകരണം ;  കേരളത്തിന് 72 കോടി കൂടി  അനുവദിച്ച് കേന്ദ്രം

ലോക ഭാഷകൾ പഠിക്കണം, എന്നാൽ മാതൃഭാഷയെ കൈവിടരുത്’; ഹിന്ദി ദിനത്തിൽ യുവാക്കൾക്ക് സന്ദേശവുമായി അമിത് ഷാ

പണമല്ല ‘പവറാ’ണ് പ്രധാനം, യൂണിറ്റിന് 30 രൂപ വരെ നൽകിയും വൈദ്യുതി വാങ്ങാൻ നീക്കം; പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി സർക്കാർ

പണമല്ല ‘പവറാ’ണ് പ്രധാനം, യൂണിറ്റിന് 30 രൂപ വരെ നൽകിയും വൈദ്യുതി വാങ്ങാൻ നീക്കം; പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി സർക്കാർ

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘റഷ്യയും ചൈനയും ഒരുങ്ങിയിറങ്ങി, പക്ഷേ കളംപിടിച്ചത് ഇന്ത്യ!’; ഭിന്നതകൾക്കിടയിലും ബ്രിക്സിൽ മോദിയുടെ വമ്പൻ നയതന്ത്ര വിജയം

രഞ്ജി ട്രോഫിയിൽ റൺമല തീർത്തിട്ടും ഇന്ത്യൻ ജഴ്സി കിട്ടാത്ത വ്യക്തി; ഇന്ന് വനിതാ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിന് ചുക്കാൻ പിടിക്കുന്ന അമോൽ മുംജുന്ദർ

രഞ്ജി ട്രോഫിയിൽ റൺമല തീർത്തിട്ടും ഇന്ത്യൻ ജഴ്സി കിട്ടാത്ത വ്യക്തി; ഇന്ന് വനിതാ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിന് ചുക്കാൻ പിടിക്കുന്ന അമോൽ മുംജുന്ദർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies