Monday, July 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

 ഇന്നസെന്റിന് മാപ്പില്ല, വേദനയുടെയും വേർപാടിന്റെയും ദു:ഖം, തെറ്റിന് ഒരിളവല്ല; തിരക്കഥാകൃത്ത് ദീദി ദാമോദരൻ

by Brave India Desk
Mar 27, 2023, 04:58 pm IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി; അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ. സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റിനെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ലെന്നും അത് പ്രതിഷേധാർഹമായിരുന്നുവെന്നും അവർ പറഞ്ഞു.

ദുരവസ്ഥകളിൽ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല.അർബുദത്തേക്കാൾ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി.അവിടെ ഇന്നസെന്റ് നിശബ്ദനായെന്ന് ദീദി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

Stories you may like

പൊതിച്ചോറ് വിവാദത്തിൽ യു-ടേൺ അടിച്ച് മന്ത്രി കെ. മുരളീധരൻ; ‘ആശുപത്രികളിൽ ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ല

എം. സ്വരാജിനെ വെട്ടി ‘കള്ളൻ വിജയൻ’; ദേശാഭിമാനി ലേഖന വിവാദത്തിൽ കള്ളക്കളി പുറത്ത്, നാടകീയ വെളിപ്പെടുത്തൽ!

നീതി നിഷേധത്തിൽ തനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല.മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം  ഈ തെറ്റിന് ഒരിളവല്ല, ദീദ ആ ഇന്നസെന്റിന് മാപ്പില്ലെന്ന് ദീദി പറയുന്നു. കാൻസർ വാർഡിലെ ചിരിയായി മാറിയ ഓർമ്മയിലെ സ്‌നേഹനിധിയായ ഇന്നസെന്റിന് , പ്രിയ സഖാവിന് വിടയെന്ന് ദീദി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

പണ്ടു തൊട്ടേ മിക്ക മലയാളികളെയും പോലെ എൻ്റെയും ഇഷ്ട നടനായിരുന്നു ഇന്നസെൻ്റ് .
സിനിമ ശ്രദ്ധിക്കാൻ തുടങ്ങിയ കാലത്ത് ” ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ” നിർമ്മിച്ച ആൾ എന്ന ആദരവും തോന്നി.
എന്റെ വിവാഹത്തിന് വീട്ടിൽ വന്ന് ആശിർവദിക്കാനെത്തിയ അച്ഛന്റെ സുഹൃത്തുക്കളിൽ അദ്ദേഹവും ഉണ്ടായിരുന്നു .
പിന്നെ അമ്മ പോയപ്പോൾ റീത്തുമായി ആദരവർപ്പിക്കാനെത്തി അച്ഛനെ ആശ്വസിപ്പിക്കാൻ ഒപ്പമിരുന്നിരുന്നു .
അമ്മക്ക് പിറകെ അച്ഛനും പോയപ്പോൾ ഞങ്ങളെ ആശ്വസിപ്പിക്കാനും അദ്ദേഹം വീട്ടിലെത്തി .
അച്ഛന്റെ ആവനാഴി , അദ്വൈതം , തുടങ്ങി അവസാനം എഴുതിയ യെസ് യുവർ ഓണർ വരെ നിരവധി സിനിമകളിൽ ഓർമ്മിക്കത്തക്ക വേഷങ്ങൾ ചെയ്ത നടനായും ഇന്നസെന്റ് ഓർമ്മയിലുണ്ട്.
എന്നാൽ അതൊന്നുമായിരുന്നില്ല വ്യക്തിപരമായ ഓർമ്മ .
അതൊരു വേദനയുടെ ചിരിയാണ് .
കാൻസറിനെ രണ്ടു തവണ തോല്പിച്ച ചിരി.
അതാണ് ഞങ്ങളെ കൂട്ടിയിണക്കിയ കണ്ണി.
അവിടെ ഞാനായിരുന്നു ആദ്യമെത്തിയത് .
ഇന്നസെന്റ് പിറകെയെത്തി.
ചിരി നിലച്ച ഇടമായിരുന്നു അത്.
അടക്കിപ്പിടിച്ച കരച്ചിലിന്റെ മുഴക്കങ്ങളിൽ ചിരിയുടെ ഓർമ്മ പോലും എത്തി നോക്കാൻ ഭയന്ന അവിടേക്ക് ചിരി കടത്തിക്കൊണ്ടുവന്നു ഇന്നസെന്റ് .
“കാൻസർ വാർഡിലെ
ചിരി ” ആ കടത്തലിന്റെ ബാക്കിപത്രമാണ് . ഇന്നസെന്റിന്റെ മാത്രമല്ല, അർബുദം ജീവിതത്തിൽ ഇരുട്ടു പരത്തിയ ഓരോരുത്തരുടെയും കണ്ണീരും കിനാവും ആ പുസ്തകത്തിലുണ്ട് –
എല്ലാം തികഞ്ഞു എന്ന് കരുതി നിൽക്കുന്ന നിമിഷത്തിലേക്ക് എല്ലാം റദ്ദാക്കിക്കൊണ്ട് കടന്നുവരുന്ന മെഡിക്കൽ റിപ്പോർട്ട്.
എന്നാൽ അതിനെ അതിജീവനത്തിന്റെ ചിരിയാക്കി മാറ്റി ഇന്നസെന്റ്.
അതൊരു ആയുധമായിരുന്നു .
മരുന്നിനേക്കാൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാപ്തമാക്കുന്ന ശക്തി.
ഒരു ദിവസമെങ്കിൽ ഒരു ദിവസം , ഒരു നിമിഷമെങ്കിൽ ഒരു നിമിഷം , അതെത്രയും പ്രിയപ്പെട്ടതാണ് , കരഞ്ഞു കൊണ്ടിരിക്കാനുള്ളതല്ല എന്ന സന്ദേശം.
ഞങ്ങളെ കൂട്ടിയിണക്കിയ ഒരു കണ്ണി കൂടിയുണ്ട്.
അമേരിക്കയിലെ പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോക്ടർ ജെയിം ബ്രഹാം .
കാൻസർ ജീവിതത്തിന്റെ അവസാനമല്ല എന്ന് പഠിപ്പിച്ച ഞങ്ങളുടെ പ്രിയ ഡോക്ടർ.
ഇന്നസെന്റ് രോഗം നേരിടുന്ന വേളയിൽ അദ്ദേഹത്തെ വിളിച്ചു സംസാരിക്കണം എന്ന് എന്നെ ഉപദേശിച്ചത് ജെയിമാണ് .
വിളിച്ചപ്പോൾ അച്ഛന്റെ മകൾ എന്ന വിലാസമൊന്നും വേണ്ടി വന്നില്ല.
നേരത്തെ കാൻസർ നേരിട്ട ഒരാളോടെന്ന ആദരവോടെ തുടങ്ങിയ അദ്ദേഹത്തിന്റെ സംസാരം പിന്നെ മറക്കാനാവാത്ത ചിരിയുടെ നിരവധി പാഠങ്ങൾ പകർന്നു തന്നാണ് അവസാനിച്ചത്.
ആ ഫോൺ വിളികൾ തുടർന്നു.
ഞാനെന്തിന് ഇത് മറച്ചുവയ്ക്കണം , ഞാനിത് ആരുടെ കയ്യിൽ നിന്നും കട്ടോണ്ടു പോന്നതൊന്നുമല്ലല്ലോ എന്ന ആ ചിരി പുസ്തകമായപ്പോൾ അദ്ദേഹം അറീയിച്ചു.
സ്നേഹത്തോടെ ക്ഷണിച്ചപ്പോൾ ഞാനും മാതൃഭൂമിയുടെ പ്രകാശനവേദി പങ്കിട്ടു. അതിജീവനപ്പോരാട്ടത്തിന്റെ വഴിയിലെ സഖാക്കളായിരുന്നു അപ്പോൾ ഞങ്ങൾ .
കാൻസർ വാർഡിൽ വേദനിക്കുന്നവരുടെ പിടിവള്ളിയായി മാറി ഹൃദയം നുറുങ്ങുന്ന ആ ചിരി.
അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ല.
സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റ്നെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ല.
അത് പ്രതിഷേധാർഹമായിരുന്നു.
ദുരവസ്ഥകളിൽ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല.
അർബുദത്തേക്കാൾ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി .
അവിടെ ഇന്നസെന്റ് നിശബ്ദനായി.
അതിലെനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല.
മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല.
ആ ഇന്നസെന്റിന് മാപ്പില്ല.
ആ കൂടെനിൽക്കായ്ക ചിരിയ്ക്ക് വക നൽക്കുന്നതല്ല.
കാൻസർ വാർഡിലെ ചിരിയായി മാറിയ ഓർമ്മയിലെ സ്നേഹനിധിയായ ഇന്നസെന്റിന് ,
പ്രിയ സഖാവിന് വിട .

Tags: innocentDeedi T
Share1TweetSendShare

Latest stories from this section

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും പോലീസ് സ്റ്റേഷനിൽ, പാസ്‌പോർട്ടും പണവും പിതാവ് കവർന്നെന്ന് പരാതി!

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും പോലീസ് സ്റ്റേഷനിൽ, പാസ്‌പോർട്ടും പണവും പിതാവ് കവർന്നെന്ന് പരാതി!

പട്ടിക്കുട്ടിയെ കാണിക്കാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; 67കാരന് ആറ് വർഷം കഠിനതടവും പിഴയും!

പട്ടിക്കുട്ടിയെ കാണിക്കാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; 67കാരന് ആറ് വർഷം കഠിനതടവും പിഴയും!

‘പൊതിച്ചോറിന് രാഷ്ട്രീയമില്ല!’ വിവാദത്തിൽ മലക്കം മറിഞ്ഞ് മന്ത്രി; കടുത്ത നിലപാടിൽ നിന്ന് കളം മാറ്റി മുരളീധരൻ

‘പൊതിച്ചോറിന് രാഷ്ട്രീയമില്ല!’ വിവാദത്തിൽ മലക്കം മറിഞ്ഞ് മന്ത്രി; കടുത്ത നിലപാടിൽ നിന്ന് കളം മാറ്റി മുരളീധരൻ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

‘ഏകാധിപതികൾ എവിടെയായാലും തകർന്നടിയും’; സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

Discussion about this post

Latest News

ബയോളജി ഒളിമ്പ്യാഡിൽ ഇന്ത്യക്ക് മെഡൽ തിളക്കം; യുവ ശാസ്ത്രജ്ഞരെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബയോളജി ഒളിമ്പ്യാഡിൽ ഇന്ത്യക്ക് മെഡൽ തിളക്കം; യുവ ശാസ്ത്രജ്ഞരെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

നിരാഹാര സമരം പിൻവലിക്കാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് സോനം വാങ്ചുക്ക് ; കേന്ദ്ര നേതാക്കൾ നേരിട്ട് വന്ന് കാണണമെന്ന് ആവശ്യം

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

ഇറാനിൽ വീണ്ടും കനത്ത വ്യോമാക്രമണവുമായി യുഎസ് ; രാജ്യത്തിനായി ജീവൻ ബലിനൽകിയ അമേരിക്കൻ സൈനികരോടുള്ള ആദരസൂചക ആക്രമണമെന്ന് ട്രംപ്

രാത്രിയിലെ നെഞ്ചെരിച്ചിൽ എങ്ങനെ ഒഴിവാക്കാം?ഇതാ ലളിതമായ ചില ജീവിതശൈലി മാറ്റങ്ങൾ

രാത്രിയിലെ നെഞ്ചെരിച്ചിൽ എങ്ങനെ ഒഴിവാക്കാം?ഇതാ ലളിതമായ ചില ജീവിതശൈലി മാറ്റങ്ങൾ

മിർപൂരിൽ നിന്ന് ലോർഡ്‌സിലേക്ക്; അന്ന് ഗാവസ്കർ കണ്ട ‘ഇന്ത്യൻ ബാറ്റിംഗിന്റെ ഭാവി’ ഇന്നും സുരക്ഷിതം, ഹിറ്റ്മാൻ-കിംഗ് സഖ്യം വീണ്ടും ചരിത്രത്തിൽ

മിർപൂരിൽ നിന്ന് ലോർഡ്‌സിലേക്ക്; അന്ന് ഗാവസ്കർ കണ്ട ‘ഇന്ത്യൻ ബാറ്റിംഗിന്റെ ഭാവി’ ഇന്നും സുരക്ഷിതം, ഹിറ്റ്മാൻ-കിംഗ് സഖ്യം വീണ്ടും ചരിത്രത്തിൽ

‘ചവിട്ടി പുറത്താക്കിയവർ ഇപ്പോൾ ചാപ്പ കുത്തുന്നു’; പ്രീണനത്തിനായി തന്നെ നാടുകടത്തിയ സിപിഎമ്മിന് ഇപ്പോൾ വിമർശിക്കാൻ എന്ത് യോഗ്യതയെന്ന് തസ്ലിമ നസ്റിൻ

‘ചവിട്ടി പുറത്താക്കിയവർ ഇപ്പോൾ ചാപ്പ കുത്തുന്നു’; പ്രീണനത്തിനായി തന്നെ നാടുകടത്തിയ സിപിഎമ്മിന് ഇപ്പോൾ വിമർശിക്കാൻ എന്ത് യോഗ്യതയെന്ന് തസ്ലിമ നസ്റിൻ

50 ഓവർ തന്റെ സാമ്രാജ്യമെന്ന് വീണ്ടും തെളിയിച്ചു; ലോർഡ്‌സിൽ റൺമലയ്ക്ക് മുന്നിൽ ‘രോഹിത് മാജിക്’, സ്വന്തമാക്കിയത് തകർപ്പൻ റെക്കോഡ്

50 ഓവർ തന്റെ സാമ്രാജ്യമെന്ന് വീണ്ടും തെളിയിച്ചു; ലോർഡ്‌സിൽ റൺമലയ്ക്ക് മുന്നിൽ ‘രോഹിത് മാജിക്’, സ്വന്തമാക്കിയത് തകർപ്പൻ റെക്കോഡ്

ആഫ്രിക്കൻ ബന്ധങ്ങൾ ശക്തമാക്കി ഇന്ത്യ ; നയതന്ത്രങ്ങൾക്ക് കരുത്തുപകർന്ന് സാൻസിബാർ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം

ആഫ്രിക്കൻ ബന്ധങ്ങൾ ശക്തമാക്കി ഇന്ത്യ ; നയതന്ത്രങ്ങൾക്ക് കരുത്തുപകർന്ന് സാൻസിബാർ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies