Tuesday, April 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

 ഇന്നസെന്റിന് മാപ്പില്ല, വേദനയുടെയും വേർപാടിന്റെയും ദു:ഖം, തെറ്റിന് ഒരിളവല്ല; തിരക്കഥാകൃത്ത് ദീദി ദാമോദരൻ

by Brave India Desk
Mar 27, 2023, 04:58 pm IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി; അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ. സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റിനെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ലെന്നും അത് പ്രതിഷേധാർഹമായിരുന്നുവെന്നും അവർ പറഞ്ഞു.

ദുരവസ്ഥകളിൽ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല.അർബുദത്തേക്കാൾ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി.അവിടെ ഇന്നസെന്റ് നിശബ്ദനായെന്ന് ദീദി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

Stories you may like

ഷൊർണൂരിൽ മത്സരം കടുപ്പിച്ച് എൻ.ഡി.എ; തരംഗമായി ശങ്കു ടി ദാസ്

നാല് മണിക്കൂർ കണ്ണുചിമ്മാതെ കണ്ടിരുന്നു; ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല ചിത്രം ‘ധുരന്ധർ 2’; രൺവീറിനെയും ആദിത്യ ധറിനെയും പ്രശംസയിൽ മൂടി വിരാട് കോഹ്‌ലി

നീതി നിഷേധത്തിൽ തനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല.മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം  ഈ തെറ്റിന് ഒരിളവല്ല, ദീദ ആ ഇന്നസെന്റിന് മാപ്പില്ലെന്ന് ദീദി പറയുന്നു. കാൻസർ വാർഡിലെ ചിരിയായി മാറിയ ഓർമ്മയിലെ സ്‌നേഹനിധിയായ ഇന്നസെന്റിന് , പ്രിയ സഖാവിന് വിടയെന്ന് ദീദി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

പണ്ടു തൊട്ടേ മിക്ക മലയാളികളെയും പോലെ എൻ്റെയും ഇഷ്ട നടനായിരുന്നു ഇന്നസെൻ്റ് .
സിനിമ ശ്രദ്ധിക്കാൻ തുടങ്ങിയ കാലത്ത് ” ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ” നിർമ്മിച്ച ആൾ എന്ന ആദരവും തോന്നി.
എന്റെ വിവാഹത്തിന് വീട്ടിൽ വന്ന് ആശിർവദിക്കാനെത്തിയ അച്ഛന്റെ സുഹൃത്തുക്കളിൽ അദ്ദേഹവും ഉണ്ടായിരുന്നു .
പിന്നെ അമ്മ പോയപ്പോൾ റീത്തുമായി ആദരവർപ്പിക്കാനെത്തി അച്ഛനെ ആശ്വസിപ്പിക്കാൻ ഒപ്പമിരുന്നിരുന്നു .
അമ്മക്ക് പിറകെ അച്ഛനും പോയപ്പോൾ ഞങ്ങളെ ആശ്വസിപ്പിക്കാനും അദ്ദേഹം വീട്ടിലെത്തി .
അച്ഛന്റെ ആവനാഴി , അദ്വൈതം , തുടങ്ങി അവസാനം എഴുതിയ യെസ് യുവർ ഓണർ വരെ നിരവധി സിനിമകളിൽ ഓർമ്മിക്കത്തക്ക വേഷങ്ങൾ ചെയ്ത നടനായും ഇന്നസെന്റ് ഓർമ്മയിലുണ്ട്.
എന്നാൽ അതൊന്നുമായിരുന്നില്ല വ്യക്തിപരമായ ഓർമ്മ .
അതൊരു വേദനയുടെ ചിരിയാണ് .
കാൻസറിനെ രണ്ടു തവണ തോല്പിച്ച ചിരി.
അതാണ് ഞങ്ങളെ കൂട്ടിയിണക്കിയ കണ്ണി.
അവിടെ ഞാനായിരുന്നു ആദ്യമെത്തിയത് .
ഇന്നസെന്റ് പിറകെയെത്തി.
ചിരി നിലച്ച ഇടമായിരുന്നു അത്.
അടക്കിപ്പിടിച്ച കരച്ചിലിന്റെ മുഴക്കങ്ങളിൽ ചിരിയുടെ ഓർമ്മ പോലും എത്തി നോക്കാൻ ഭയന്ന അവിടേക്ക് ചിരി കടത്തിക്കൊണ്ടുവന്നു ഇന്നസെന്റ് .
“കാൻസർ വാർഡിലെ
ചിരി ” ആ കടത്തലിന്റെ ബാക്കിപത്രമാണ് . ഇന്നസെന്റിന്റെ മാത്രമല്ല, അർബുദം ജീവിതത്തിൽ ഇരുട്ടു പരത്തിയ ഓരോരുത്തരുടെയും കണ്ണീരും കിനാവും ആ പുസ്തകത്തിലുണ്ട് –
എല്ലാം തികഞ്ഞു എന്ന് കരുതി നിൽക്കുന്ന നിമിഷത്തിലേക്ക് എല്ലാം റദ്ദാക്കിക്കൊണ്ട് കടന്നുവരുന്ന മെഡിക്കൽ റിപ്പോർട്ട്.
എന്നാൽ അതിനെ അതിജീവനത്തിന്റെ ചിരിയാക്കി മാറ്റി ഇന്നസെന്റ്.
അതൊരു ആയുധമായിരുന്നു .
മരുന്നിനേക്കാൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാപ്തമാക്കുന്ന ശക്തി.
ഒരു ദിവസമെങ്കിൽ ഒരു ദിവസം , ഒരു നിമിഷമെങ്കിൽ ഒരു നിമിഷം , അതെത്രയും പ്രിയപ്പെട്ടതാണ് , കരഞ്ഞു കൊണ്ടിരിക്കാനുള്ളതല്ല എന്ന സന്ദേശം.
ഞങ്ങളെ കൂട്ടിയിണക്കിയ ഒരു കണ്ണി കൂടിയുണ്ട്.
അമേരിക്കയിലെ പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോക്ടർ ജെയിം ബ്രഹാം .
കാൻസർ ജീവിതത്തിന്റെ അവസാനമല്ല എന്ന് പഠിപ്പിച്ച ഞങ്ങളുടെ പ്രിയ ഡോക്ടർ.
ഇന്നസെന്റ് രോഗം നേരിടുന്ന വേളയിൽ അദ്ദേഹത്തെ വിളിച്ചു സംസാരിക്കണം എന്ന് എന്നെ ഉപദേശിച്ചത് ജെയിമാണ് .
വിളിച്ചപ്പോൾ അച്ഛന്റെ മകൾ എന്ന വിലാസമൊന്നും വേണ്ടി വന്നില്ല.
നേരത്തെ കാൻസർ നേരിട്ട ഒരാളോടെന്ന ആദരവോടെ തുടങ്ങിയ അദ്ദേഹത്തിന്റെ സംസാരം പിന്നെ മറക്കാനാവാത്ത ചിരിയുടെ നിരവധി പാഠങ്ങൾ പകർന്നു തന്നാണ് അവസാനിച്ചത്.
ആ ഫോൺ വിളികൾ തുടർന്നു.
ഞാനെന്തിന് ഇത് മറച്ചുവയ്ക്കണം , ഞാനിത് ആരുടെ കയ്യിൽ നിന്നും കട്ടോണ്ടു പോന്നതൊന്നുമല്ലല്ലോ എന്ന ആ ചിരി പുസ്തകമായപ്പോൾ അദ്ദേഹം അറീയിച്ചു.
സ്നേഹത്തോടെ ക്ഷണിച്ചപ്പോൾ ഞാനും മാതൃഭൂമിയുടെ പ്രകാശനവേദി പങ്കിട്ടു. അതിജീവനപ്പോരാട്ടത്തിന്റെ വഴിയിലെ സഖാക്കളായിരുന്നു അപ്പോൾ ഞങ്ങൾ .
കാൻസർ വാർഡിൽ വേദനിക്കുന്നവരുടെ പിടിവള്ളിയായി മാറി ഹൃദയം നുറുങ്ങുന്ന ആ ചിരി.
അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ല.
സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റ്നെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ല.
അത് പ്രതിഷേധാർഹമായിരുന്നു.
ദുരവസ്ഥകളിൽ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല.
അർബുദത്തേക്കാൾ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി .
അവിടെ ഇന്നസെന്റ് നിശബ്ദനായി.
അതിലെനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല.
മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല.
ആ ഇന്നസെന്റിന് മാപ്പില്ല.
ആ കൂടെനിൽക്കായ്ക ചിരിയ്ക്ക് വക നൽക്കുന്നതല്ല.
കാൻസർ വാർഡിലെ ചിരിയായി മാറിയ ഓർമ്മയിലെ സ്നേഹനിധിയായ ഇന്നസെന്റിന് ,
പ്രിയ സഖാവിന് വിട .

Tags: innocentDeedi T
Share1TweetSendShare

Latest stories from this section

‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിയെ പരസ്യമായി ചീത്തവിളിച്ച് പിണറായി വിജയൻ; പോര് മുറുകുന്നു!

‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിയെ പരസ്യമായി ചീത്തവിളിച്ച് പിണറായി വിജയൻ; പോര് മുറുകുന്നു!

കൃഷിമന്ത്രി കൈവിട്ടു, പാർട്ടി വേട്ടയാടി സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു; ഗുരുതര ആരോപണം; വൈക്കത്ത് വൻ പ്രതിഷേധം

കൃഷിമന്ത്രി കൈവിട്ടു, പാർട്ടി വേട്ടയാടി സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു; ഗുരുതര ആരോപണം; വൈക്കത്ത് വൻ പ്രതിഷേധം

ശബരിമലയിൽ ബോർഡ് ‘മലക്കം മറിഞ്ഞു’; യുവതി പ്രവേശനമില്ല, ലക്ഷ്യം ആചാര സംരക്ഷണം’ സുപ്രീംകോടതിയിൽ നിലപാട് തിരുത്തും

ശബരിമല വിധി തെറ്റ്, അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; സുപ്രീംകോടതിയിൽ ആചാര സംരക്ഷണത്തിനായി ഉറച്ചുനിന്ന് കേന്ദ്ര സർക്കാർ

ക്ഷേമനിധിയിൽ നിന്ന് 2899 കോടി രൂപ വകമാറ്റി; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിവരാവകാശ രേഖകളുമായി ബിജെപി

ക്ഷേമനിധിയിൽ നിന്ന് 2899 കോടി രൂപ വകമാറ്റി; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിവരാവകാശ രേഖകളുമായി ബിജെപി

Discussion about this post

Latest News

ഷൊർണൂരിൽ മത്സരം കടുപ്പിച്ച് എൻ.ഡി.എ; തരംഗമായി ശങ്കു ടി ദാസ്

ഷൊർണൂരിൽ മത്സരം കടുപ്പിച്ച് എൻ.ഡി.എ; തരംഗമായി ശങ്കു ടി ദാസ്

ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്റ്റീൽ ഡീൽ ആ താരത്തിനെ സ്വന്തമാക്കിയത്, ചെന്നൈ കാണിച്ചത് വമ്പൻ അബദ്ധം: ആകാശ് ചോപ്ര

എന്തുകൊണ്ട് അവനെ ആഘോഷിക്കുന്നില്ല? ആകാശ് ചോപ്രയുടെ ചോദ്യം ഏറ്റെടുത്ത് ആരാധകർ; ബുംറ ആയിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നോ?

മന്ദാകിനിയും ലോലിപോപ്പും ചംചമ്മും; ‘ധുരന്ധർ 2’വിലെ മയക്കുമരുന്ന് പേരുകൾ വെറുമൊരു തമാശയല്ല; ആ രഹസ്യകോഡുകൾക്ക് പിന്നിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യം!

മന്ദാകിനിയും ലോലിപോപ്പും ചംചമ്മും; ‘ധുരന്ധർ 2’വിലെ മയക്കുമരുന്ന് പേരുകൾ വെറുമൊരു തമാശയല്ല; ആ രഹസ്യകോഡുകൾക്ക് പിന്നിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യം!

കൈയ്യിൽ ഡിഗ്രി, പോക്കറ്റിൽ ആർഡിഎക്സ്; രാജ്യത്തെ നടുക്കി ‘വൈറ്റ് കോളർ ഭീകരത’; തുറന്നടിച്ച് രാജ്‌നാഥ് സിംഗ്

കൊൽക്കത്തയെ തൊടാൻ നോക്കിയാൽ പാകിസ്താൻ എത്ര കഷ്ണമാകുമെന്ന് ദൈവത്തിനറിയാം; 1971 ഓർമ്മിപ്പിച്ച് രാജ്നാഥ് സിംഗിന്റെ മാസ് മറുപടി!

ദക്ഷിണേന്ത്യയിൽ ഐസിസ് വേരുകൾ! പാക് സഹായത്തോടെ ഭീകര മൊഡ്യൂൾ;റിക്രൂട്ട്‌മെന്റിനായി ‘ഖവാത്തീൻ’ വനിതാ വിഭാഗവും; വൻ ഗൂഢാലോചന പുറത്ത്

ദക്ഷിണേന്ത്യയിൽ ഐസിസ് വേരുകൾ! പാക് സഹായത്തോടെ ഭീകര മൊഡ്യൂൾ;റിക്രൂട്ട്‌മെന്റിനായി ‘ഖവാത്തീൻ’ വനിതാ വിഭാഗവും; വൻ ഗൂഢാലോചന പുറത്ത്

സഞ്ജുവിനെ എഴുതിത്തള്ളരുത്, അവൻ അപകടകാരിയാണ്; വിമർശകർക്ക് മറുപടിയുമായി സ്റ്റീഫൻ ഫ്ലെമിംഗ്, ചെന്നൈ ക്യാമ്പിൽ സാംസണ് പൂർണ്ണ പിന്തുണ

സഞ്ജുവിനെ എഴുതിത്തള്ളരുത്, അവൻ അപകടകാരിയാണ്; വിമർശകർക്ക് മറുപടിയുമായി സ്റ്റീഫൻ ഫ്ലെമിംഗ്, ചെന്നൈ ക്യാമ്പിൽ സാംസണ് പൂർണ്ണ പിന്തുണ

നാല് മണിക്കൂർ കണ്ണുചിമ്മാതെ കണ്ടിരുന്നു; ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല ചിത്രം ‘ധുരന്ധർ 2’; രൺവീറിനെയും ആദിത്യ ധറിനെയും പ്രശംസയിൽ മൂടി വിരാട് കോഹ്‌ലി

നാല് മണിക്കൂർ കണ്ണുചിമ്മാതെ കണ്ടിരുന്നു; ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല ചിത്രം ‘ധുരന്ധർ 2’; രൺവീറിനെയും ആദിത്യ ധറിനെയും പ്രശംസയിൽ മൂടി വിരാട് കോഹ്‌ലി

രോമാഞ്ചം ഒരു ‘ഗോസ്റ്റ് സിഗ്നൽ’! നമ്മുടെ പൂർവ്വികർക്ക് ലഭിച്ച ആ കഴിവ്! രോമാഞ്ചത്തിന് പിന്നിലെ അമ്പരപ്പിക്കും ശാസ്ത്രം

രോമാഞ്ചം ഒരു ‘ഗോസ്റ്റ് സിഗ്നൽ’! നമ്മുടെ പൂർവ്വികർക്ക് ലഭിച്ച ആ കഴിവ്! രോമാഞ്ചത്തിന് പിന്നിലെ അമ്പരപ്പിക്കും ശാസ്ത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies