Friday, May 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

 ഇന്നസെന്റിന് മാപ്പില്ല, വേദനയുടെയും വേർപാടിന്റെയും ദു:ഖം, തെറ്റിന് ഒരിളവല്ല; തിരക്കഥാകൃത്ത് ദീദി ദാമോദരൻ

by Brave India Desk
Mar 27, 2023, 04:58 pm IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി; അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ. സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റിനെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ലെന്നും അത് പ്രതിഷേധാർഹമായിരുന്നുവെന്നും അവർ പറഞ്ഞു.

ദുരവസ്ഥകളിൽ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല.അർബുദത്തേക്കാൾ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി.അവിടെ ഇന്നസെന്റ് നിശബ്ദനായെന്ന് ദീദി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

Stories you may like

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

നീതി നിഷേധത്തിൽ തനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല.മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം  ഈ തെറ്റിന് ഒരിളവല്ല, ദീദ ആ ഇന്നസെന്റിന് മാപ്പില്ലെന്ന് ദീദി പറയുന്നു. കാൻസർ വാർഡിലെ ചിരിയായി മാറിയ ഓർമ്മയിലെ സ്‌നേഹനിധിയായ ഇന്നസെന്റിന് , പ്രിയ സഖാവിന് വിടയെന്ന് ദീദി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

പണ്ടു തൊട്ടേ മിക്ക മലയാളികളെയും പോലെ എൻ്റെയും ഇഷ്ട നടനായിരുന്നു ഇന്നസെൻ്റ് .
സിനിമ ശ്രദ്ധിക്കാൻ തുടങ്ങിയ കാലത്ത് ” ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ” നിർമ്മിച്ച ആൾ എന്ന ആദരവും തോന്നി.
എന്റെ വിവാഹത്തിന് വീട്ടിൽ വന്ന് ആശിർവദിക്കാനെത്തിയ അച്ഛന്റെ സുഹൃത്തുക്കളിൽ അദ്ദേഹവും ഉണ്ടായിരുന്നു .
പിന്നെ അമ്മ പോയപ്പോൾ റീത്തുമായി ആദരവർപ്പിക്കാനെത്തി അച്ഛനെ ആശ്വസിപ്പിക്കാൻ ഒപ്പമിരുന്നിരുന്നു .
അമ്മക്ക് പിറകെ അച്ഛനും പോയപ്പോൾ ഞങ്ങളെ ആശ്വസിപ്പിക്കാനും അദ്ദേഹം വീട്ടിലെത്തി .
അച്ഛന്റെ ആവനാഴി , അദ്വൈതം , തുടങ്ങി അവസാനം എഴുതിയ യെസ് യുവർ ഓണർ വരെ നിരവധി സിനിമകളിൽ ഓർമ്മിക്കത്തക്ക വേഷങ്ങൾ ചെയ്ത നടനായും ഇന്നസെന്റ് ഓർമ്മയിലുണ്ട്.
എന്നാൽ അതൊന്നുമായിരുന്നില്ല വ്യക്തിപരമായ ഓർമ്മ .
അതൊരു വേദനയുടെ ചിരിയാണ് .
കാൻസറിനെ രണ്ടു തവണ തോല്പിച്ച ചിരി.
അതാണ് ഞങ്ങളെ കൂട്ടിയിണക്കിയ കണ്ണി.
അവിടെ ഞാനായിരുന്നു ആദ്യമെത്തിയത് .
ഇന്നസെന്റ് പിറകെയെത്തി.
ചിരി നിലച്ച ഇടമായിരുന്നു അത്.
അടക്കിപ്പിടിച്ച കരച്ചിലിന്റെ മുഴക്കങ്ങളിൽ ചിരിയുടെ ഓർമ്മ പോലും എത്തി നോക്കാൻ ഭയന്ന അവിടേക്ക് ചിരി കടത്തിക്കൊണ്ടുവന്നു ഇന്നസെന്റ് .
“കാൻസർ വാർഡിലെ
ചിരി ” ആ കടത്തലിന്റെ ബാക്കിപത്രമാണ് . ഇന്നസെന്റിന്റെ മാത്രമല്ല, അർബുദം ജീവിതത്തിൽ ഇരുട്ടു പരത്തിയ ഓരോരുത്തരുടെയും കണ്ണീരും കിനാവും ആ പുസ്തകത്തിലുണ്ട് –
എല്ലാം തികഞ്ഞു എന്ന് കരുതി നിൽക്കുന്ന നിമിഷത്തിലേക്ക് എല്ലാം റദ്ദാക്കിക്കൊണ്ട് കടന്നുവരുന്ന മെഡിക്കൽ റിപ്പോർട്ട്.
എന്നാൽ അതിനെ അതിജീവനത്തിന്റെ ചിരിയാക്കി മാറ്റി ഇന്നസെന്റ്.
അതൊരു ആയുധമായിരുന്നു .
മരുന്നിനേക്കാൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാപ്തമാക്കുന്ന ശക്തി.
ഒരു ദിവസമെങ്കിൽ ഒരു ദിവസം , ഒരു നിമിഷമെങ്കിൽ ഒരു നിമിഷം , അതെത്രയും പ്രിയപ്പെട്ടതാണ് , കരഞ്ഞു കൊണ്ടിരിക്കാനുള്ളതല്ല എന്ന സന്ദേശം.
ഞങ്ങളെ കൂട്ടിയിണക്കിയ ഒരു കണ്ണി കൂടിയുണ്ട്.
അമേരിക്കയിലെ പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോക്ടർ ജെയിം ബ്രഹാം .
കാൻസർ ജീവിതത്തിന്റെ അവസാനമല്ല എന്ന് പഠിപ്പിച്ച ഞങ്ങളുടെ പ്രിയ ഡോക്ടർ.
ഇന്നസെന്റ് രോഗം നേരിടുന്ന വേളയിൽ അദ്ദേഹത്തെ വിളിച്ചു സംസാരിക്കണം എന്ന് എന്നെ ഉപദേശിച്ചത് ജെയിമാണ് .
വിളിച്ചപ്പോൾ അച്ഛന്റെ മകൾ എന്ന വിലാസമൊന്നും വേണ്ടി വന്നില്ല.
നേരത്തെ കാൻസർ നേരിട്ട ഒരാളോടെന്ന ആദരവോടെ തുടങ്ങിയ അദ്ദേഹത്തിന്റെ സംസാരം പിന്നെ മറക്കാനാവാത്ത ചിരിയുടെ നിരവധി പാഠങ്ങൾ പകർന്നു തന്നാണ് അവസാനിച്ചത്.
ആ ഫോൺ വിളികൾ തുടർന്നു.
ഞാനെന്തിന് ഇത് മറച്ചുവയ്ക്കണം , ഞാനിത് ആരുടെ കയ്യിൽ നിന്നും കട്ടോണ്ടു പോന്നതൊന്നുമല്ലല്ലോ എന്ന ആ ചിരി പുസ്തകമായപ്പോൾ അദ്ദേഹം അറീയിച്ചു.
സ്നേഹത്തോടെ ക്ഷണിച്ചപ്പോൾ ഞാനും മാതൃഭൂമിയുടെ പ്രകാശനവേദി പങ്കിട്ടു. അതിജീവനപ്പോരാട്ടത്തിന്റെ വഴിയിലെ സഖാക്കളായിരുന്നു അപ്പോൾ ഞങ്ങൾ .
കാൻസർ വാർഡിൽ വേദനിക്കുന്നവരുടെ പിടിവള്ളിയായി മാറി ഹൃദയം നുറുങ്ങുന്ന ആ ചിരി.
അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ല.
സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റ്നെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ല.
അത് പ്രതിഷേധാർഹമായിരുന്നു.
ദുരവസ്ഥകളിൽ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല.
അർബുദത്തേക്കാൾ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി .
അവിടെ ഇന്നസെന്റ് നിശബ്ദനായി.
അതിലെനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല.
മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല.
ആ ഇന്നസെന്റിന് മാപ്പില്ല.
ആ കൂടെനിൽക്കായ്ക ചിരിയ്ക്ക് വക നൽക്കുന്നതല്ല.
കാൻസർ വാർഡിലെ ചിരിയായി മാറിയ ഓർമ്മയിലെ സ്നേഹനിധിയായ ഇന്നസെന്റിന് ,
പ്രിയ സഖാവിന് വിട .

Tags: innocentDeedi T
Share1TweetSendShare

Latest stories from this section

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസം; കനത്ത മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട്!

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

Discussion about this post

Latest News

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാർ ; മമത ബാനർജി സുപ്രീംകോടതിയിലേക്ക്

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാർ ; മമത ബാനർജി സുപ്രീംകോടതിയിലേക്ക്

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

പാകിസ്താന് ഭാരതം നൽകിയ പ്രഹരം; ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികത്തിലേക്ക്, ചരിത്രം കുറിച്ച വനിതാ ഉദ്യോഗസ്ഥർ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്!

പാകിസ്താന് ഭാരതം നൽകിയ പ്രഹരം; ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികത്തിലേക്ക്, ചരിത്രം കുറിച്ച വനിതാ ഉദ്യോഗസ്ഥർ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്!

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടത്തും ; ബിജെപി ചിഹ്നം ടേപ്പ് വെച്ച് മറച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടത്തും ; ബിജെപി ചിഹ്നം ടേപ്പ് വെച്ച് മറച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ലഡാക്കിൽ ക്ഷീര വിപ്ലവം പ്രഖ്യാപിച്ച് അമിത് ഷാ ; ലേയിൽ പ്രതിദിനം 50,000 ലിറ്റർ സംസ്കരണ ശേഷിയുള്ള ആധുനിക ക്ഷീര പ്ലാന്റ് ഉടൻ

ലഡാക്കിൽ ക്ഷീര വിപ്ലവം പ്രഖ്യാപിച്ച് അമിത് ഷാ ; ലേയിൽ പ്രതിദിനം 50,000 ലിറ്റർ സംസ്കരണ ശേഷിയുള്ള ആധുനിക ക്ഷീര പ്ലാന്റ് ഉടൻ

വിദേശ ഇന്ത്യക്കാർക്ക് വൻ മാറ്റം; പൗരത്വ നിയമത്തിൽ ഭേദഗതിയുമായി കേന്ദ്രം, ഇ-ഒസിഐ കാർഡുകൾ വരുന്നു! മൈനർമാരുടെ പാസ്‌പോർട്ടിൽ കർശന നിയന്ത്രണം

വിദേശ ഇന്ത്യക്കാർക്ക് വൻ മാറ്റം; പൗരത്വ നിയമത്തിൽ ഭേദഗതിയുമായി കേന്ദ്രം, ഇ-ഒസിഐ കാർഡുകൾ വരുന്നു! മൈനർമാരുടെ പാസ്‌പോർട്ടിൽ കർശന നിയന്ത്രണം

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

മഹാരാഷ്ട്ര ഭാരതത്തിന്റെ കരുത്ത്; ഛത്രപതി ശിവാജിയുടെ വീര്യം, ഭരണഘടനയുടെ ഉൾക്കരുത്ത്! മറാത്താ മണ്ണിലെ വികസന വിപ്ലവത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

കോക്പിറ്റിൽ മുൻ കേന്ദ്രമന്ത്രി; പാസഞ്ചർ സീറ്റിൽ അശ്വിനി വൈഷ്ണവും ജിതേന്ദ്ര സിംഗും! ആകാശത്തെ ആ അപൂർവ്വ നിമിഷം വൈറൽ

കോക്പിറ്റിൽ മുൻ കേന്ദ്രമന്ത്രി; പാസഞ്ചർ സീറ്റിൽ അശ്വിനി വൈഷ്ണവും ജിതേന്ദ്ര സിംഗും! ആകാശത്തെ ആ അപൂർവ്വ നിമിഷം വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies