ജയ്പൂർ: രാജസ്ഥാനിൽ നവ വർഷ ആഘോഷപരിപാടികൾക്കിടെ ഹിന്ദു വിശ്വാസികൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ജയ്പൂരിലെ ജാംവരംഗഡിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഹിന്ദുക്കൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നവ വർഷം. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു വിശ്വാസികൾ സ്ഥലത്ത് സംഘടിപ്പിച്ച ബൈക്ക് റാലിയ്ക്കിടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഘം ചേർന്ന് എത്തിയ മതതീവ്രവാദികൾ റാലിയ്ക്ക് നേരെ കല്ലെറിയുകയായിരുന്നു. ഖേൽ മൈതാനത്തിൽ നിന്നും തോടേശ്വർ മഹാദേവ ക്ഷേത്രത്തിലേക്ക് ആയിരുന്നു ബൈക്ക് റാലി. തല ഗ്രാമത്തിൽ എത്തിയതോടെയായിരുന്നു ആക്രമണം ഉണ്ടായത്.
സംഭവം അറിഞ്ഞ് ഉടൻ പോലീസ് സ്ഥലത്ത് എത്തി. അപ്പോഴേയ്ക്കും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസ് വിന്യസിച്ചിട്ടുണ്ട്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പോലീസ് വിന്യാസം.
അതേസമയം പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചുവെന്നാണ് പോലീസ് അറിയിക്കുന്നത്. അക്രമികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.









