തന്റെ പിതാവ് ആർടി നാരായണന്റെ വിയോഗത്തിന് ശേഷം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായി കന്നട നടി ദിവ്യ സ്പന്ദന എന്ന രമ്യയുടെ വെളുപ്പെടുത്തൽ. ആ സമയത്ത് രാഹുൽ ഗാന്ധിയാണ് തന്നെ വൈകാരികമായി പിന്തുണച്ചതെന്നും രമ്യ പറയുന്നു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കന്നട നടിയും മുൻ എംപിയുമായ രമ്യ തനറെ ജീവിതാനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്.
‘എന്റെ അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം, അടുത്തത് എന്റെ അച്ഛനാണ്, മൂന്നാമത്തേത് രാഹുൽ ഗാന്ധിയാണ്. പിതാവ് നഷ്ടപ്പെട്ടപ്പോൾ തകർച്ചയുടെ വക്കിലായിരുന്നു ഞാൻ. എന്റെ ജീവിതം അവസാനിപ്പിക്കാൻ വരെ ഞാൻ ആലോചിച്ചു, തീർത്തും ഒറ്റയ്ക്കായി. ആ സമയത്ത് രാഹുൽ ഗാന്ധി എന്നെ സഹായിക്കുകയും വൈകാരികമായി പിന്തുണയ്ക്കുകയും ചെയ്തു’, രമ്യ പറയുന്നു.
കോൺഗ്രസ് പാർട്ടി ടിക്കറ്റിലാണ് രമ്യ ലോക്സഭയിലെത്തിയത്.മാണ്ഡ്യയിലെ ഉപതിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മുന്‍പാണ് രമ്യയുടെ വളര്‍ത്തച്ഛനായ ആര്‍ ടി നാരായണ്‍ മരണപ്പെട്ടത്. ഇതോടെ 2013ൽ മാണ്ഡ്യ നിയോജകമണ്ഡലത്തിൽ നിന്നും രമ്യ ഉപ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിക്കുകയും ചെയ്തു. എന്നാൽ 2014 ലെ പൊതു തിരഞ്ഞെടുപ്പ് രമ്യയെ പിന്തുണച്ചില്ല.
2019 ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സോഷ്യൽ മീഡിയ പ്രചാരണത്തിൻറെ നേതൃത്വസ്ഥാനത്തേക്ക് രമ്യ എത്തി. എന്നാൽ, ഫലം പാർട്ടിക്ക് അനുകൂലമായിരുന്നില്ല, ഉടൻ തന്നെ രമ്യ സോഷ്യൽ മീഡിയ വിഭാഗവും രാഷ്ട്രീയവും ഉപേക്ഷിച്ചു. രമ്യ വീണ്ടും സിനിമയിൽ സജീവമാവാൻ ഇരിക്കെയാണ് അഭിമുഖം.
Discussion about this post