വത്തിക്കാൻ സിറ്റി: ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസങ്ങളിലായി അദ്ദേഹത്തിന് ശ്വാസതടസ്സമുണ്ടായിരുന്നു. ചികിത്സയ്ക്കായി കുറച്ചുദിവസം അദ്ദേഹത്തിന് ആശുപത്രിയിൽ തുടരേണ്ടി വരും എന്നാണ് വിവരം.
മാർപ്പാപ്പയ്ക്ക് കൊവിഡ് ബാധയില്ലെന്ന് വത്തിക്കാൻ വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബുധനാഴ്ചയാണ് 89 വയസ്സുകാരനായ മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഈസ്റ്റർ അടുത്തിരിക്കുന്ന സാഹചര്യത്തിൽ മാർപ്പാപ്പയുടെ അനാരോഗ്യം വിശ്വാസികളെയും പുരോഹിതരെയും ഏറെ വ്യസനിപ്പിക്കുകയാണ്. ഓശാന ഞായറാഴ്ച ആരംഭിക്കുന്ന വിശുദ്ധവാര ശുശ്രൂഷകളിൽ മാർപ്പാപ്പയുടെ സാന്നിധ്യം ഉണ്ടാകുമോ എന്ന് ആശങ്കയോടെ അന്വേഷിക്കുകയാണ് വിശ്വാസികൾ.
അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നേരത്തേ നീക്കം ചെയ്തിരുന്നു. കാലിലെ പരിക്കിന് 2021ൽ ശസ്ത്രക്രിയ ചെയ്യാൻ സമയത്ത് ജനറൽ അനസ്തേഷ്യയെ തുടർന്ന് അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.
Discussion about this post