ലക്‌നൗ: രാമനവമിയോടനുബന്ധിച്ച ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഭക്തർക്ക് നേരെ ആക്രമണം തുടർന്ന് ഇസ്ലാമിസ്റ്റുകൾ. രാമനവമി ശോഭാ യാത്രയിൽ പങ്കെടുക്കുന്ന ഭക്തരെ കല്ലെറിഞ്ഞ് ഓടിച്ചാണ് മതമൗലികവാദികൾ പ്രകോപനം സൃഷ്ടിക്കുന്നത്.
ഇന്നലെ ഉത്തർപ്രദേശിലെ ലക്‌നൗവിലെ ജാങ്കിപുരത്തെ ഷാഹി മസ്ജിദിന് സമീപത്തെ റോഡിലൂടെ സഞ്ചരിച്ച ശോഭ യാത്രയ്ക്ക് നേരെ ഇസ്ലാമിസ്റ്റുകൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. മസ്ജിദിന് സമീപത്തെ റോഡിൽ സംഗീതം പ്ലേ ചെയ്തു എന്നാരോപിച്ചായിരുന്നു ആക്രമണം.
ബംഗാളിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെ നടത്തിയ അതിക്രമത്തിനിടെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ആറ് പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ ധാൽകോലയിലാണ് സംഭവം നടന്നത്.
മുംബൈയിലെ മാൽവാനിയിലും ,മഹാരാഷ്ട്രയിലെ ഔറംഗബാദിലും ഗുജറാത്തിലെ വഡോദര ഗ്രാമത്തിലും വലിയ സംഘർഷമുണ്ടായിരുന്നു.
മനപ്പൂർവ്വം പ്രകോപനമുണ്ടാക്കാനായി ഭക്തർക്ക് നേരെ അധിക്ഷേപവർഷവും ഇസ്ലാമിസ്റ്റുകൾ നടത്തിയിരുന്നു. പല സംസ്ഥാനങ്ങളിലും പോലീസ് പട്രോളിംഗ് ശക്തമാക്കിയതോടെ അക്രമികൾ മടങ്ങുകയായിരുന്നു.
Discussion about this post