ഇസ്ലമാബാദ്: രാജ്യത്തെ ഹിന്ദു പെണ്‍കുട്ടികളെയും സ്ത്രീകളെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയാക്കുന്നതിനെതിരെ പാകിസ്താനിൽ വൻ പ്രതിഷേധം. കറാച്ചിയില്‍ ആണ് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. പാകിസ്താനിലെ ദാരാവര്‍ ഇത്തിഹാദ് (പിഡിഐ) എന്ന സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
ന്യൂനപക്ഷ ഹിന്ദു സമുദായത്തിലെ നിരവധി അംഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. കറാച്ചി പ്രസ് ക്ലബ്ബിന് പുറത്തും, സിന്ധ് അസംബ്ലി മന്ദിരത്തിന്റെ കവാടത്തിലുമാണ് ദാരാവർ ഇത്തിഹാദ് അംഗങ്ങൾ പ്രതിഷേധവുമായി ഒത്തുകൂടിയത്.
”സിന്ധിലെ ഹിന്ദുക്കള്‍ നേരിടുന്ന ഈ വലിയ പ്രശ്നം ഉയര്‍ത്തിക്കാട്ടാനാണ് ഞങ്ങളുടെ ഈ പ്രതിഷേധം. 12 ഉം 13 ഉം വയസുള്ള പെണ്‍കുട്ടികളെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും തുടര്‍ന്ന് പ്രായമായ മുസ്ലീം പുരുഷന്മാരെകൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. പ്രതിഷേധക്കാർ വ്യക്തമാക്കി.
പ്രതിഷേധം സംഘടിപ്പിച്ച പ്രദേശങ്ങളിൽ വൻ പോലീസ് സന്നാഹത്തെയാണ് നിയോഗിച്ചത്. പ്രതിഷേധം സമാധാനപരമായിരുന്നു. ഈ പ്രതിഷേധം സർക്കാരിൻറെ ശ്രദ്ധയിൽപ്പെട്ടുകാണുമെന്നും പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടാനാ ഭാരവാഹികൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Discussion about this post