കൊൽക്കത്ത: രാമനവമി ദിനത്തിൽ ഹിന്ദു വിശ്വാസികൾക്ക് പശ്ചിമ ബംഗാളിൽ ഉണ്ടായ ആക്രമണത്തിൽ ഇതുവരെ അറസ്റ്റിലായത് നൂറിലധികം പേർ. ഹൗറാ, ഹൂഗ്ലി എന്നിവിടങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 115 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിലും അറസ്റ്റ് തുടരുമെന്നാണ് സൂചന.
ഹൂഗ്ലിയിലുണ്ടായ കലാപത്തിൽ 74 പേരാണ് അറസ്റ്റിലായത്. ഹൗറയിൽ ഉണ്ടായ കലാപത്തിൽ 41 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇരുന്നൂറിലധികം പേർക്ക് എതിരെയാണ് ഇരു ജില്ലകളിലുമായി കേസ് എടുത്തിട്ടുള്ളത്. ആക്രമണത്തിനിടെ നിരവധി വാഹനങ്ങൾ കത്തിക്കുകയും പൊതുമുതൽ വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിച്ചുവരികയാണ്. ഇതിൽ അക്രമികൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും കേസ് എടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും , ആയുധ നിയമത്തിലെ വിവധ വകുപ്പുകളുമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം സംഘർഷ സാദ്ധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ചന്ദൻനഗറിൽ പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരും. അക്രമികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. തിരിച്ചെറിഞ്ഞ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. ഇവരെ ഉടൻ അറസ്റ്റ് ചെയ്യും. നിലവിൽ പ്രദേശത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post