ഷൊർണൂർ: പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങൾ ഇനി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്‌സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ കൊണ്ടു പോകാൻ അനുവദിക്കില്ല. ഇത് സംബന്ധിച്ചുള്ള 2002ലെ നിയമം പെട്രോളിയം ആൻഡ് എക്‌സ്‌പ്ലൊസീവ് സേഫ്റ്റി ഓർഗനൈസേഷൻ(പെസോ) കർശനമാക്കി.
എലത്തൂരിലെ ട്രെയിൻ തീവയ്പ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പെസോ നിയമം കർശനമാക്കുന്നത്. വീടുകളിലേക്ക് സ്വകാര്യ വാഹനങ്ങളിൽ എൽപിജി സിലിണ്ടറുകൾ എത്തിക്കുന്നതിന് പോലും ഇനി മുതൽ നിയന്ത്രണങ്ങളുണ്ടാകും. പമ്പുകളിൽ ചെന്നാൽ കുപ്പിയിൽ ഇന്ധനം നിറയ്ക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാകും. നിയമം കർശനമാകുന്നതോടെ യാത്രക്കാരുമായി വന്ന് ബസുകൾ പമ്പിൽ നിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയ്ക്കും അവസാനം ഉണ്ടാകും.
Discussion about this post