നിലപാട്
മനു എറണാകുളം
വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യാമെന്ന സിദ്ധരാമയ്യയുടെ രാഷ്ട്രീയ കുശലതയെ ചരിത്രം നെറികെട്ട ഭരണാധികാര എന്ന് പേരിട്ട് അദ്ദേഹത്തെ ചവറ്റ് കുട്ടയിലേക്ക് എറിയുന്ന സാഹചര്യമുണ്ടാക്കിയേക്കാം..എന്‍ നാല് അത് കൊണ്ടു ഉണങ്ങുമോ..അയാള്‍ ഉണ്ടാക്കിയ വര്‍ഗ്ഗീയ ചേരിതിരിവിന്റെ വ്രണങ്ങള്‍…
സ്വന്തം അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി ബ്രിട്ടീഷ് ഭരണകൂടത്തെ എതിര്‍ത്തു എന്നതിന്റെ പേരില്‍ ടിപ്പു സുല്‍ത്താന്‍ ധീര ദേശാഭിമാനി ആകുമോ…? കര്‍ണാടകയിലെ ടിപ്പു വിരുദ്ധ പ്രതിഷേധവും, അതിനെ അടിച്ചമര്‍ത്താനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ പ്രതിപ്രവര്‍ത്തനവും ഉയര്‍ത്തുന്ന പ്രധാന ചോദ്യമാണ് ഇത്. ടിപ്പുവിനെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തല ഭംഗിയില്‍ ധീരനായും മതേതരനായും അവതരിപ്പിച്ച ചരിത്രത്തിന്റെ പുനര്‍വായനയ്ക്ക് അവസരമൊരുക്കിയെങ്കിലും ഒരു ചോദ്യം ബാക്കി നില്ക്കുന്നു. എന്തിനാണ് ടിപ്പു മരിച്ച് വര്‍ഷങ്ങളായിട്ടും ഇതുവരെ ഇല്ലാതിരുന്ന ഒരു ജന്മദിനാഘോഷം കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്നത്. ന്യായമായും ഉയരാവുന്ന ഈ ചോദ്യത്തിനുള്ള മറുപടി തന്നെയാണ് എന്താണ് കര്‍ണാടകയില്‍ നടക്കുന്നത് എന്ന ചോദ്യത്തിനുള്ള അവസാന ഉത്തരവും.
ടിപ്പു സുല്‍ത്താന്‍ തന്റെ യുദ്ധവഴിയിലൊഴുക്കിയ ചോരച്ചാലുകളെ കുറിച്ചെഴുതാത്ത ചരിത്രകാരന്മാരില്ല. യുദ്ധം വീരത്വമായി ഉദ്ഘോഷിച്ച ചരിത്രകുറിപ്പുകളില് നിണമൊഴു്ക്കിയ പോരാട്ട കഥകളെ വീരേതിഹാസമാക്കിയത്..തന്റെ അധികാരത്തിന് തടസ്സമായ വിദേശീയാധിപത്യത്തെ എതിര്‍ത്തു എന്നതിന്റെ പേരിലുള്ള കഥയെഴുത്ത് മാത്രമാണ്. യഥാര്‍ത്ഥ ടിപ്പുവിനെ വായിച്ചെടുക്കാന്‍ അക്കാലങ്ങളില്‍ ജീവിച്ചവരുടെ മനസ്സും, കാലം ബാക്കി വച്ച ആക്രമണത്തിന്റെ അവശേഷിപ്പുകളും പരിശോധിച്ചാല്‍ മതി. ആ പരിശോധനയ്ക്കൊന്നും സമയമില്ലെങ്കില്‍ എന്തിന് ടിപ്പു ജനിച്ചത് നവംബര്‍ 20ന് ആയിരിക്കെ നവംബര്‍ 10ന് ടിപ്പു ജയന്തി സര്‍ക്കാര്‍ ആഘോഷിച്ചു എന്നതിലെ സാംഗത്യം പരിശോധിച്ചാലും മതിയാകും.
ടിപ്പു സുല്‍ത്താന്റെ ജന്മദിനം നവംബര്‍ 10 അല്ല 20 ആണ് എന്ന വസ്തുത ബാംഗ്ലൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ തിമപ്പ മഞ്ചാലെ സുര്യനാരായണ റാവുവാണ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ഇത് കര്‍ണാടക സര്‍ക്കാരിന്റെ അജ്ഞതയായി മാത്രം പരിഗണിക്കാനാവില്ല എന്നത് നിസ്തര്‍ക്കമാണ്
‘ഒരു ചരിത്രകാരനിലൂടെയാണ് ടിപ്പു സുല്‍ത്താന്റെ ജന്മദിനം നവംബര്‍ 20നാണ് എന്ന കാര്യം ഞാന്‍ മനസിലാക്കിയത്. നവംബര്‍ 10 മെല്ക്കോട്ടിലെ 700 അയ്യങ്കാര്‍ വംശജരെ ടിപ്പു തൂക്കിലേറ്റിയ ദിവസമാണ് അദ്ദേഹം പറയുന്നു. ആ ദിവസത്തിന്റെ ഓര്‍മ്മയ്ക്ക് മെല്ക്കോട്ടിലെ അയ്യങ്കാര്‍ സമൂഹം ദീപാവലി പോലും ആഘോഷിച്ചില്ല. വിരോധാഭാസമായി സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നു. എത്ര ക്രൂരവും നിന്ദ്യവുമാണ് ഈ നടപടി. ‘ എന്നിങ്ങനെയായിരുന്നു ചരിത്രകാരനായ തിമപ്പ മഞ്ചാലെ സൂര്യനാരായണ റാവുവിന്റെ കുറിപ്പ്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ജനതയ്ക്ക് ടിപ്പു സുല്‍ത്താനോട് കടുത്ത അമര്‍ഷമാണെന്ന കാര്യം കര്‍ണ്ണാടക സര്‍ക്കാറിന് മനസിലാക്കാന്‍ കഴിഞ്ഞില്ല എന്നത് അവിശ്വസനീയമാണ്. ടിപ്പുവിനോട് ജനങ്ങള്‍ക്കുണ്ടായിരുന്ന വിദ്വേഷം അദ്ദേഹത്തിന്റെ തന്നെ ഡയറിക്കുറിപ്പുകളിലും കത്തുകളിലും വ്യക്തമാണ്. ഈ ചരിത്രമെല്ലാം നിഷേധിച്ച് കൊണ്ട് പ്രതിഷേധങ്ങള്‍ വര്‍ഗീയമാണെന്ന് നിസാരവല്‍ക്കരിക്കുകയാണ് മുഖ്യമന്ത്രി സിദ്ദരാമയ്യ ചെയ്തത്. കഴിഞ്ഞ വര്‍ഷം റിപബ്ലിക് പരേഡിന് ടിപ്പു സുല്‍ത്താന്റെ പ്ലോട്ട് വച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഹിന്ദു-കൃസ്തീയ സംഘടനകള്‍ അതിനെതിരെ രംഗത്ത് വന്നത് എങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കാം എന്ന് കുതന്ത്ര ബുദ്ധിയില്‍ മെനയുകയായിരുന്നു സിദ്ധരാമയ്യ എന്ന രാഷ്ട്രീയ ശകുനി. കര്‍ണാടകയില്‍ വഗര്ഗ്ഗീയ കലാപങ്ങള്‍ക്ക് വഴിയൊരുക്കാവുന്ന ഒരു തീരുമാനം എത്ര നിസ്സാരമായാണ് അദ്ദേഹം എടുത്തതും നടപ്പാക്കിയതും.
സീ നെറ്റ് വര്‍ക്ക്സിന്റെ മുന്‍ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായിരുന്ന കൂര്‍ഗില്‍ നിന്നുള്ള ഗൗതം മക്കയ്യ തില മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ കേള്‍ക്കാം- ‘ടിപ്പു സുല്‍ത്താന്‍ ഒരു മുസ്ലിം ആയിരുന്നു എന്നത് കൊണ്ടല്ല ഞങ്ങള്‍ ടിപ്പു ജയന്തിയെ എതിര്‍ക്കുന്നത്. സ്ത്രീകളെയും കുട്ടികളെയടുമടക്കം ആയിരക്കണക്കിന് കൂര്ഗ്കാരെ ടിപ്പു കൊന്നു. ടിപ്പു ഹിന്ദുവായിരുന്നെങ്കിലും ക്രിസ്ത്യാനിയായിരുന്നെങ്കിലും ഞങ്ങള്‍ ഇത് പോലെ തന്നെ പ്രതിഷേധിയ്ക്കുമായിരുന്നു.’
ഒരു ജനതയെ മുഴുവന്‍ വെറുത്തിരുന്ന ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്ര നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്നത് ന്യായവും പ്രസക്തവുമായ ചോദ്യമാണ്. ടിപ്പു സുല്‍ത്താന്റെ ജന്മദിന ആഘോഷത്തിന്റെ അനുകൂലികളുടെയും പ്രതിഷേധക്കാരുടെയും പ്രക്ഷോഭങ്ങള്ക്കിടയില്പ്പെട് ട മരിച്ച കുടകിലെ ഒരു സാധാരണക്കാരന്റെ മരണം ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു. എന്നാല്‍ അത് മാറ്റി നിര്‍ത്തിയാലും ഈ ചോദ്യം പ്രസക്തമാണ്.
ടിപ്പു ജന്മദിനാഘോഷത്തിനിടയ്ക്ക് സാഹിത്യക്കാരന് ഗിരീഷ് കര്‍ണ്ണാടിന്റെ പ്രസ്താവന സാഹചര്യങ്ങളെ കൂടുതല്‍ മോശമാക്കി. കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ടിപ്പു സുല്‍ത്താന്റെ പേരിടണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം, ഈ നിര്‍ദേശം വലിയ കൈയ്യടികളോടെയാണ് ആഘോഷപരിപാടിയുടെ കാണികള്‍ സ്വീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി കര്‍ണ്ണാടിന്റെ പ്രസ്താവനയെ അവഗണിച്ചു. എയര്‍പോര്‍ട്ടിന്റെ പേര് മാറ്റാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ പിന്നീട് കര്‍ണ്ണാട് തന്റെ പരാമര്‍ശത്തിന് മാപ്പ് പറഞ്ഞു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. സന്ദര്‍ഭങ്ങള്‍ രാഷ്ട്രീയമായി എങ്ങനെ ഉപയോഗിക്കാം എന്ന രാഷ്ട്രീയ തന്ത്രജ്ഞതയ്ക്ക് പഠിക്കുകയാണ് ഇന്ത്യയിലെ എഴുത്തുകാരും, ബുദ്ധിജീവികളും എന്ന് തോന്നുന്നു. ടിപ്പുവിനെ താന്‍സി റാണിയോടുപമിച്ച സച്ചിദാനന്ദന്റെ പ്രസ്താവനയും ഇതിന് ശേഷമാണ് പുറത്ത് വന്നത്. നാല് പേര് എതിര്‍ത്താല്‍ ഒറു കലാരൂപത്തിന് പ്രദര്‍ശാനാനുമതി നിഷേധിക്കുന്ന രാജ്യത്താണ്, ജനതകള്‍ക്കിടയില്‍ ശക്തിമായ ചേരിതിരിവിനും, ആഭ്യന്തര സംഘര്‍ഷത്തിനും വഴിമരുന്നിടുന്ന ഒരു സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ടിപ്പു ജയന്തി ‘ആഘോഷമായത്’ എന്നോര്‍ക്കുക. നാടു നീളെ നാശനഷ്ടങ്ങള്‍ വരുത്തിയും, ഒരു മനുഷ്യന്റെ ജീവനെടുത്തും, ആഘോഷം ഗംഭീരമായി നടക്കുമ്പോഴും, കൈവിട്ടുപോയ തീരുമാനത്തെ ചൊല്ലി ഒരു വീണ്ടു വിചാരം പോലും നടത്താന്‍ സിദ്ധരാമയ്യയോ കോണ്‍ഗ്രസോ തയ്യാറായിട്ടില്ല. എന്തിനായിരുന്നു ഇത്തരമൊരു ടിപ്പു ജയന്തി എന്ന ചോരയില്‍ കുതിര്‍ന്ന വിരലുയര്‍ത്തി കുര്ഗുകാരും മറ്റും ചോദിക്കുമ്പോള്‍ സോണിയ ഗാന്ധിയും, രാഹിുലും സിഖ് കലാപത്തിലെ ചോദ്യങ്ങള്‍ക്ക് മുന്നിലെന്ന പോലെ പരുങ്ങുന്നതും നമുക്ക് കാണാം…
വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യാമെന്ന സിദ്ധരാമയ്യയുടെ രാഷ്ട്രീയ കുശലതയെ ചരിത്രം നെറികെട്ട ഭരണാധികാര എന്ന് പേരിട്ട് അദ്ദേഹത്തെ ചവറ്റ് കുട്ടയിലേക്ക് എറിയുന്ന സാഹചര്യമുണ്ടാക്കിയേക്കാം..എന്‍ നാല് അത് കൊണ്ടു ഉണങ്ങുമോ..അയാള്‍ ഉണ്ടാക്കിയ വര്‍ഗ്ഗീയ ചേരിതിരിവിന്റെ വ്രണങ്ങള്‍…
ടിപ്പു എത്ര നല്ല ഭരണാധികാരിയാണെന്ന് സാമൂഹ്യപാഠപുസ്തകങ്ങള് വാഴ്ത്തിയാലും അതല്ല എന്ന് അനുഭവസ്ഥര്‍ പറഞ്ഞ് വച്ചിട്ടുണ്ട്. ക്രൂരമായ മതം മാറ്റം, കൊള്ളയടിച്ചതിന് ശേഷം ക്ഷേത്രങ്ങള്‍, ആരാധനാലയങ്ങള്‍ ഇവ നശിപ്പിക്കല്‍, കൂട്ടമതം മാറ്റത്തിന് സമ്മതിക്കാത്തവരെ നി്ഷ്ഠൂരമായി കൊന്നൊടുക്കല്‍…അങ്ങനെ ടിപ്പുവിന്റെ ചെയ്തികള്‍ കാലം നിത്യസ്മാരകങ്ങളായി കാത്ത് വെച്ച അവശേഷിപ്പുകള്‍ ഇന്നുമുണ്ട്. ടിപ്പു കൊന്നൊടുക്കിയ 700 അയ്യങ്കാര്മാരുടെ ആത്മാവ് ഇന്നും ആ നാടിന്റെ ദുഖമാണ്. അവിടുത്തുകാര്‍ ദീപാവലി ആഘോഷിക്കാതെ ആ ദിനം മാറ്റിവെക്കുന്നു എന്നറിയാത്ത ആളുകളല്ല സിദ്ധരാമയ്യമാര്‍. കേരളത്തിലും ടിപ്പുവിന്റെ ആക്രമണത്തിന്റെ ചുവന്ന പാടുകള്‍ മാഞ്ഞിട്ടില്ല. ടിപ്പുവിന്റെ പടയോട്ടം പേടിച്ച കേരളീയ ജനതയെ കുറിച്ച് മുന്‍തലമുറ പുതിയ തലമുറയോട് പറഞ്ഞ് വെച്ചിട്ടുണ്ട്. മതം മാറ്റത്തിന് വിധേയരാകാത്ത ബ്രാഹ്മണന്മാരെയും, നായന്മാരെയും കൊന്നൊടുക്കിയ കാഴ്ചകളും ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞിട്ടില്ല.
ടിപ്പുവിന്റെ മന്ത്രിസഭയില്‍ ഹിന്ദുക്കളുണ്ടായിരുന്നു എന്ന വാദം കൊണ്ടോ…, ക്ഷേത്രാരാധന നടത്തി ഇസ്ലാം വിശ്വാസിയായ ടിപ്പു യുദ്ധത്തിന് പുറപ്പെട്ടിരുന്നു എന്ന കഥകൊണ്ടോ, സൈന്യത്തില്‍ ഹിന്ദുക്കളുണ്ടായിരുന്നു എന്നത് കൊണ്ടോ ടിപ്പുവിന്റെ ക്രൂരതയെ ന്യായീകരിക്കാന്‍ കഴിയില്ല. ക്ഷേത്രങ്ങളില്‍ സമ്പത്തുണ്ടായിരുന്നത് കൊണ്ടാണ് അവ ആക്രമിക്കപ്പെട്ടത് എന്ന വാദവും നിലനില്‍ക്കില്ല, സ്വത്ത് കവര്‍ന്നെടുത്ത് ക്ഷേത്രം വിശ്വാസികള്‍ക്ക് കൊടുത്ത് ദയയോടെ മുന്നോട്ട് പോവുകയായിരുന്നില്ലല്ലോ ടിപ്പു. മതംമാറ്റവും കൊലയും ക്ഷേത്രം നശിപ്പിക്കലുമായിരുന്നല്ലോ അദ്ദേഹത്തിന്റെ ചെയ്തികള്‍. അധികമൊന്നും സ്വത്തില്ലാതിരുന്ന ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ത്ത് അവരെ മതം മാറ്റിയത് എന്തിനായിരുന്നു എന്നതും ഇപ്പോള്‍ മാത്രമുയരുന്ന ചോദ്യമല്ല. കേരളത്തില്‍ നിന്ന് തോറ്റോടിയ ടിപ്പുവിന്റെ കഥ കേരളത്തിനെന്നും വിരേതിഹാസം തന്നെയായിരുന്നു. ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ക്കായി കന്നഡ ഭാഷയെ നശിപ്പിച്ചതിന്റെ രേഖകളും ചരിത്രത്തിന്റെ ശേഖരത്തിലുണ്ട്. അങ്ങനെയുള്ള ഒരാളെ നമ്മള് ഇകഴ്ത്തിയില്ലെങ്കിലും ഇപ്പോള്‍ ആഘോഷമാക്കുന്നത് എന്തിനാണ്…പരസ്പരം വെട്ടിക്കൊല്ലാന്‍ ഒരു ജനതയെ പ്രേരിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ ഒരുമ്പെട്ടിറങ്ങുമ്പോള്‍ നമ്മള് എ്ന്ത് ചെയ്യണം…വീണ ചോരകള്‍ക്ക്, മുറിവേറ്റ മനസ്സുകള്‍ക്ക്..പൊലിഞ്ഞ ജീവനുകള്‍ക്ക് ഏത് സിദ്ധരാമയ്യ മറുപടി പറയും.
ടിപ്പുവിന്റെ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ചോരച്ചാലുകള്‍ തീര്‍ക്കാന്‍ ഇറങ്ങിയത് ഒരു സംഘടനയോ പ്രസ്ഥാനമോ ആണെന്ന് വരികില്‍ അതിലല്പമെങ്കിലും ആശ്വസിക്കാന്‍ വകയുണ്ടായിരുന്നു. ഇത് സംസ്ഥാന ഭരണകൂടവും, ഇന്ത്യയെ ഏറ്റവും കൂടുതല്‍ ഭരിച്ച രാഷ്ട്രീയപാര്‍ട്ടിയുടെ നേതാക്കളും എന്ന് വരുന്നത് തികച്ചും ഭീഷണമാണ്…
Discussion about this post