ബുർഖ ധരിച്ച് കെനിയ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി യുവാവ്. നെയ്‌റോബിയിൽ നടന്ന കെനിയ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത് വിദ്യാർത്ഥിക്ക് 42,000 ഡോളർ (ഏകദേശം 34 ലക്ഷം രൂപ ) സമ്മാനത്തുകയായി ലഭിച്ചു. വനിതാ ചെസ്സ് ടൂർണമെൻറിൽ ബുർഖ ധരിച്ചെത്തിയ സ്റ്റാൻലി ഓമോണ്ടി (25), മിലിസെൻറ് അവുർ എന്ന പേരിലാണ് രജിസ്റ്റർ ചെയ്തത്.
മിലിസെൻറ് അവുർ എന്ന പേരിൽ വനിതാ ചെസ്സ് ടൂർണമെൻറിൽ ബുർഖ ധരിച്ചെത്തിയ ഓമോണ്ടി (25), സ്ത്രീകൾക്കൊപ്പം മത്സരിക്കുകയായിരുന്നു. ഇതിനായി മിലിസെൻറ് അവുർ എന്ന പേരിൽ അയാൾ പുതിയ ഐഡി കാർഡ് നിർമ്മിച്ചു. ഒരു റൗണ്ടിൽ പോലും ഒരക്ഷം മിണ്ടാതിരിക്കാൻ ഇയാൾ ശ്രദ്ധിച്ചു. കണ്ണട ധരിച്ച്, ബുർഖ ഇട്ടെത്തിയ സ്റ്റാൻലി ഒമോണ്ടി ഒരു വാക്ക് പോലും സംസാരിക്കാതെ മത്സരത്തിൻറെ നാലാം റൌണ്ടും ജയിച്ചു.
ബുർഖ ധരിക്കുന്ന സ്ത്രീകൾ രാജ്യത്ത് സാധാരണമായതിനാൽ ആദ്യമാരും സംശയിച്ചില്ല. എന്നാൽ അയാൾ ധരിച്ചിരിക്കുന്ന ഷൂസ് ആണുങ്ങളുടേതായിരുന്നു. ഇതാണ് സംശയം ഉയർത്തിയത്. കളിക്കിടയിൽ എതിരാളിയോട് സംസാരിക്കുന്നത് സ്വാഭാവികമാണ്. ഇത് ടെസ്സ് കളിയാണ്, യുദ്ധമല്ല. എന്നാൽ രണ്ട് പേരും അവസാനം വരെ മിണ്ടാതായതോടെ സംശയമുദിച്ചു. മുൻ ദേശീയ ചാമ്പ്യൻ ഗ്ലോറിയ ജംബയെയും ഉഗാണ്ടൻ മുൻനിര താരം അമ്പൈറ ഷക്കീറയെയും തോൽപ്പിച്ചതോടെ അയാളുടെ യഥാർത്ഥ മുഖം പുറത്തുവന്നു.
സ്വകാര്യമായി നടത്തിയ ചോദ്യം ചെയ്യലിൽ താൻ പുരുഷനാണെന്ന് ഇയാൾ സമ്മതിച്ചു. സർവകലാശാല വിദ്യാർത്ഥിയാണെന്നും പണത്തിന്റെ ആവശ്യം വന്നത് കൊണ്ടാണ് വനിതാ വിഭാഗത്തിൽ ചെസ്സ് കളിക്കാനെത്തിയത് എന്നും ഇയാൾ പറഞ്ഞു. ഇതോടെ ഇയാളെ മത്സരത്തിൽ നിന്ന് പുറത്താക്കുകയും ഇയാൾ നേടി പോയൻറുകൾ എതിരാളികൾക്ക് തിരികെ നൽകുകയും ചെയ്തു. പണത്തിന് വേണ്ടിയാണ് താനിത് ചെയ്തത് എന്നും ഈ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സ്റ്റാൻലി പറഞ്ഞു.
Discussion about this post