നയ്‌റോബി: കെനിയയിൽ മതപ്രഭാഷകന്റെ ആഹ്വാനപ്രകാരം പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 109 ആയി വർദ്ധിച്ചു. ഇതിൽ ഭൂരിഭാഗവും കുട്ടികളുടേതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.ആഭ്യന്തര മന്ത്രി കിത്തുരെ കിൻഡികി ആണ് ഏറ്റവും പുതിയ മരണ നിരക്ക് പുറത്തു വിട്ടത്.
പട്ടിണി കിടന്നാൽ സ്വർഗത്തിൽ പോകുമെന്നും അവിടെ എത്തിയാൽ ദൈവത്തെ നേരിൽ കാണാമെന്നും പോൾ എന്തെംഗെ എന്ന മതപ്രഭാഷകൻ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച് പട്ടിണി കിടന്നവരാണ് മരിച്ചു വീണത്. കിഴക്കൻ കെനിയയിലെ ഷക്കഹോല വനത്തിലെ 800 ഏക്കർ പ്രദേശത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ചവരിൽ ഭൂരിഭാഗവും ആഴം കുറഞ്ഞ ശവക്കുഴികളിലാണ് ഉണ്ടായിരുന്നത് കുറച്ച് ആളുകളെ ജീവനോടെയും മെലിഞ്ഞ് അസ്ഥികൂടരൂപത്തിലും കണ്ടെത്തിയിട്ടുണ്ട്.800 ഏക്കറോളം വിശാലമായ വനത്തിൽ കൂടുതൽ പരിശോധന നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മതപ്രഭാഷകനായ സംഭവവുമായി ബന്ധപ്പെട്ട് പോൾ മക്കെൻസിയെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാൾ കുറ്റം നിഷേധിച്ചു. മക്കെൻസിയുടെ അടുത്ത അനുയായികളടക്കം ആറു പേരും പോലീസ് കസ്റ്റഡിയിലാണ്. 2019ൽ തൻറെ സംഘടനയെ പിരിച്ചുവിട്ടിരുന്നുവെന്നാണ് മക്കെൻസിയുടെ വിശദീകരണം.ആളുകളുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ഉന്നത കെനിയൻ പാസ്റ്റർ കോടതിയിൽ ഹാജരായി.













Discussion about this post