ന്യൂഡൽഹി: ഇന്ത്യയിലെ ക്യൂബൻ അംബാസഡർ അലഹാൻഡ്രോ സിമൻകസ് മറിനുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബയുമായി ആരോഗ്യ മേഖലയിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ മേഖലക്ക് പുറമേ കായിക മേഖലയിലും സഹകരണം മെച്ചപ്പെടുത്താൻ തീരുമാനിച്ചു.
ആയുർവേദത്തിന് ക്യൂബയിൽ പ്രചാരം കൂട്ടുന്ന കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. കേരള ഹൗസിലെ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മുഖ്യമന്ത്രി നടത്തിയ ഉച്ചവിരുന്നിലും അംബാസഡർ പങ്കെടുത്തു.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയെ അനുഗമിച്ചു. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ക്യൂബൻ സ്ഥാനപതിക്ക് ഉപഹാരം സമ്മാനിച്ചു.
Discussion about this post