തിരുവനന്തപുരം : ലൗ ജിഹാദിന്റെ അജണ്ടകളും ഐഎസ് റിക്രൂട്ട്‌മെന്റും പ്രമേയമാക്കുന്ന ദി കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയ്‌ലറുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളിൽ പ്രതികരിച്ച് ഹിന്ദു ഐക്യവേദി. സിനിമയിൽ 32000 മലയാളികളെ സിറിയയിലേക്ക് എത്തിച്ചു എന്ന് പറയുന്നതിന്റെ തെളിവ് ഹാജരാക്കുന്നവർക്ക് 1 കോടി രൂപ നൽകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർവി ബാബു അറിയിച്ചു. സിനിമയുടെ ട്രെയ്‌ലറിൽ 32000 മലയാളികളെ മതംമാറ്റി ഐഎസിൽ ചേർക്കാൻ സിറിയയിലേക്ക് കൊണ്ടുപോയി എന്ന് പറയുന്നതായാണ് പ്രചാരണം നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെയാണ് ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരിക്കുന്നത്.
സിനിമ നിർമ്മാതാക്കൾ പുറത്ത് വിട്ട ഒഫീഷ്യൽ ടീസറിലോ ട്രെയ്‌ലറിലോ 32000 പേരെ മതം മാറ്റി സിറിയയിലേക്ക് കൊണ്ടു പോയി എന്ന് പറയുന്നുണ്ടെങ്കിൽ, അതിന്റെ തെളിവ് ഹാജരാക്കിയാൽ നിങ്ങൾക്ക് ഒരു കോടി രൂപ ഇനാം നൽകുമെന്ന് പ്രഖ്യാപിക്കുന്നുവെന്ന് ആർവി ബാബു പറഞ്ഞു.
ഈ പണം മലദ്വാർ ഗോൾഡ് വഴിയോ, ഹവാല, കള്ളപ്പണം, മയക്കുമരുന്ന് കടത്ത് എന്നിവയിലൂടെ ഉണ്ടാക്കിയതല്ല എന്നതിനാൽ ഇഡി, കസ്റ്റംസ് തുടങ്ങിയവർ നിങ്ങളുടെ പുറകെ വരില്ല എന്ന ഉറപ്പു കൂടി നൽകുകയാണ്. അതിന് കഴിയില്ലെങ്കിൽ ഇരുട്ടത്ത് ഇല്ലാത്ത പൂച്ചയെ തപ്പി നിങ്ങൾ കള്ളം പറയുന്നു എന്ന പതിവ് വായ്ത്താരി അവസാനിപ്പിച്ച് പൊതു സമൂഹത്തോട് നിങ്ങൾ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മതം മാറി ഐ എസിൽ ചേർന്നതിന്റെ തെളിവുമായി വരുന്നവർക്ക് നിങ്ങൾ പ്രഖ്യാപിച്ച ഒരു കോടി രൂപ ഇനാം തിരുവനന്തപുരത്തെ നിമിഷ ( ഫാത്തിമ ) എറണാകുളത്തെ സോണിയ സെബാസ്റ്റ്യൻ (ആയിഷ) മെർലിൻ ജേക്കബ് (മറിയാ ) എന്നിവരുടെ കുടുംബത്തിന് നൽകാൻ ലീഗുകാർക്ക് ദയവുണ്ടാകണം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കാണാം-
ലീഗുകാരാ .. ഹിന്ദു ഐക്യവേദി നൽകാം ഒരു കോടി രൂപ .
കേരളത്തിൽനിന്ന് 32000 പേരെ മതം മാറ്റി സിറിയയിലേക്ക് കൊണ്ടു പോയി എന്ന് കേരള സ്റ്റോറി സിനിമയിൽ എവിടെയാണ് പറഞ്ഞിട്ടുള്ളത്? സിനിമ നിർമ്മാതാക്കൾ പുറത്ത് വിട്ട ഒഫീഷ്യൽ ടീസറിലോ ട്രെയിലറി ലോ അങ്ങനെ പറയുന്നുണ്ടോ? ഉണ്ടെന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ അതിന്റെ തെളിവ് ഹാജരാക്കിയാൽ നിങ്ങൾക്ക് ഒരു കോടി രൂപ ഇനാം ഞങ്ങൾ പ്രഖ്യാപിക്കുന്നു. തെളിവുമായി ഹിന്ദു ഐക്യവേദി ആഫീസ് കയറിയിറങ്ങണ്ടതില്ല, എനിക്ക് നേരിട്ടോ അല്ലാതേയോ തന്നാൽ മതി. പണം സ്വന്തമാക്കാം. ഈ പണം മലദ്വാർ ഗോൾഡ് വഴി യോ , ഹവാല , കള്ളപ്പണം, മയക്കുമരുന്ന് കടത്ത് എന്നിവയിലൂടെ ഉണ്ടാക്കിയതല്ല എന്നതിനാൽ ഇഡി, കസ്റ്റംസ് തുടങ്ങിയവർ നിങ്ങളുടെ പുറകെ വരില്ല എന്ന ഉറപ്പു കൂടി നൽകുകയാണ്. അതിന് കഴിയില്ലെങ്കിൽ ഇരുട്ടത്ത് ഇല്ലാത്ത പൂച്ചയെ തപ്പി നിങ്ങൾ കള്ളം പറയുന്നു എന്ന പതിവ് വായ്ത്താരി അവസാനിപ്പിച്ച് പൊതു സമൂഹത്തോട് നിങ്ങൾ മാപ്പ് പറയണം .
മതം മാറി ഐ എസിൽ ചേർന്നതിന്റെ തെളിവുമായി വരുന്നവർക്ക് നിങ്ങൾ പ്രഖ്യാപിച്ച ഒരു കോടി രൂപ ഇനാം തിരുവനന്തപുരത്തെ നിമിഷ ( ഫാത്തിമ ) എറണാകുളത്തെ സോണിയ സെബാസ്റ്റ്യൻ (ആയിഷ) മെർലിൻ ജേക്കബ് (മറിയാ ) എന്നിവരുടെ കുടുംബത്തിന് നൽകാൻ ലീഗുകാർക്ക് ദയവുണ്ടാകണം. (ശരിയായ രീതിയിൽ ഉണ്ടാക്കിയ പണമാണെങ്കിൽ മാത്രം)
എന്ന് സ്‌നേഹപൂർവ്വം
നിങ്ങളുടെ അഭ്യുദയകാംക്ഷി
ആർ.വി. ബാബു .
സംസ്ഥാന വകതാവ്
ഹിന്ദു ഐക്യ വേദി
Discussion about this post