തിരുവനന്തപുരം : ആക്രമിക്കപ്പെടുന്നവർക്ക് വേണ്ടി ശബ്ദിക്കാൻ കേരളത്തിൽ ഇടത് പക്ഷം മാത്രമാണ് ഉള്ളത് എന്ന് മുഖ്യമന്ത്രി പിണറായി. ആർഎസ്എസിന് വേണ്ടത് മതാധിഷ്ഠിത രാജ്യമാണ്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കൾ എന്ന ഹിറ്റലറുടെ ആശയം ആണ് ആർഎസ്എസ് കൈക്കൊണ്ടത്. ഹിറ്റ്‌ലർ നടത്തിയ കൂട്ടക്കൊല ന്യായീകരിച്ചത് ആർഎസ്എസ് മാത്രമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
രാജ്യത്തിന്റെ പല ഭാഗത്തും അക്രമങ്ങൾ നടന്നുവെന്നും എല്ലാറ്റിനും നേതൃത്വം കൊടുത്തത് സംഘപരിവാരാണെന്നും പിണറായി വിജയൻ ആരോപിച്ചു.സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്നു ആർഎസ്എസ് നിലപാട്. സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാദിച്ചു.
കോൺഗ്രസിന് ബിജെപിയെ എതിർക്കാൻ ശേഷിയില്ല. ബിജെപി നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾ തുടക്കം കുറിച്ചത് ആരാണെന്ന് പിണറായി വിജയൻ ചോദിച്ചു. നയത്തിന്റെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്. സംസ്ഥാനങ്ങളിൽ ബിജെപിയെ എതിർക്കാൻ തയ്യാറാവുന്നവരെ അണിനിരത്താൻ കഴിയണം.
തെറ്റായ വഴികൾ സ്വീകരിച്ചു ജനത്തെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും അവരുടെ കുതന്ത്രങ്ങൾ സിപിഎം തുറന്നു കാട്ടണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post