തിരുവനന്തപുരം: നിർബന്ധിതമതപരിവർത്തനത്തിന് ഇരയായ പെൺകുട്ടികളുടെ കഥപറയുന്ന ദ കേരള സ്റ്റോറി കേരളത്തിലെ തീയേറ്റുകളിൽ ശ്രദ്ധ നേടുന്നു. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചതോടെ സിനിമയെ തകർക്കാനുള്ള ശ്രമവുമായി എത്തിയിരിക്കുകയാണ് ചില രാഷ്ട്രീയ പാർട്ടികൾ. അപ്രിയ സത്യങ്ങൾ ജനങ്ങൾ കാണേണ്ടതില്ലെന്ന വാശിയോടെ ദ കേരള സ്‌റ്റോറി പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ പ്രതിഷേധം സംഘടിപ്പിക്കുകയാണ്.
ഇന്ന് ദ കേരള സ്റ്റോറിക്കെതിരായി യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ വീഡിയോ ആണിപ്പോൾ വൈറലാവുന്നത്. മുദ്രാവാക്യം വിളിക്കുന്നതിനിടെ എസ്ഡിപിഐയ്ക്കും മുദ്രാവാക്യം വിളിക്കുകയാണ് പ്രവർത്തകൻ. അബദ്ധം പിണഞ്ഞത് തിരിച്ചറിഞ്ഞതോടെ മുദ്രാവാക്യം തിരുത്തി. ഇതോടെ സ്ഥലത്ത് കൂട്ടച്ചിരിയായായി.
പോപ്പുലർഫ്രണ്ട് രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ, പ്രവർത്തകർ സിപിഎം-കോൺഗ്രസ് പോലുള്ള പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മറഞ്ഞിരുന്ന് പ്രവർത്തിക്കാൻ മുഖ്യധാരാപാർട്ടികളെ ഉപയോഗിക്കുന്നതിന് തെളിവാകുകയാണ് ഇത്തരം വീഡിയോകൾ.
അതേസമയം ഇന്ന് കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താന്റെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മുസ്ലീംങ്ങൾ മുസ്ലീംങ്ങൾക്കെതിരെ മത്സരിച്ച് ആർഎസ്എസിനെ വിജയിപ്പിക്കരുതെന്ന് ഉണ്ണിത്താൻ എസ്ഡിപിഐ പ്രവർത്തകനോട് പറയുന്ന വീഡിയോ പുറത്ത് വന്നതോടെ അദ്ദേഹത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. പിന്നാലെ വർഗീയ പ്രചരണം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് പരാതിയിൽ പറയുന്നു. ബിജെപി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
Discussion about this post