കോഴിക്കോട്: പാന്റിലെ പോക്കറ്റിലിരുന്ന ഫോണിന് തീപിടിച്ച് യുവാവിന് പരിക്ക്. പയ്യനാക്കൽ സ്വദേശി ഫാരിസ് റഹ്‌മാന് (23) ആണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം.
കോഴിക്കോട് റെയിയിൽവേ സ്‌റ്റേഷനിലെ താത്കാലിക ജീവനക്കാരനാണ് റഹ്‌മാൻ. രാവിലെ ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം. പാന്റിന്റെ പോക്കറ്റിൽ ഫോൺ ഇട്ടാണ് റഹ്‌മാൻ പോയത്. അവിടെയെത്തി അൽപ്പനേരം കഴിഞ്ഞതും ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.
ഇതിൽ നിന്നും വസ്ത്രത്തിൽ തീ പിടിച്ചു. ഇതോടെ
പാന്റ് ഊരി എറിയുകയായിരുന്നു. ഇതിനിടെ കാലിനും തുടയിലും പൊള്ളലേറ്റു. ഉടനെ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അതിവേഗം വസ്ത്രം ഊരി എറിഞ്ഞതിനാൽ ഗുരുതരമായ പരിക്കുണ്ടായില്ല.
രണ്ട് വർഷം മുൻപാണ് റഹ്‌മാൻ സ്മാർട്ട് ഫോൺ വാങ്ങിയത്. ഫോണിന് മറ്റ് പ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് റഹ്‌മാൻ പറഞ്ഞു. അടുത്തിടെ ഫോണിന്റെ ഡിസ്‌പ്ലേ മാറ്റിയിരുന്നു. അതല്ലാതെ ബാറ്ററിയ്‌ക്കോ ഫോണിനോ മറ്റ് പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. പെട്ടാണ് ഫോൺ പൊട്ടിത്തെറിച്ചതെന്നും റഹ്‌മാൻ വ്യക്തമാക്കി. സംഭവത്തിൽ റഹ്‌മാൻ മൊബൈൽ കമ്പനിയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
Discussion about this post