ന്യൂഡൽഹി: യുവഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡോക്ടർമാർക്ക് സംരക്ഷണം നൽകുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. ശക്തമായ കേന്ദ്രനിയമം കൊണ്ടുവരുന്നതിനെ സർക്കാരിനെ ആരാണ് പിന്നോട്ടുവലിക്കുന്നതെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ശരത് കുമാർ അഗർവാൾ ചോദിച്ചു.
ഡോക്ടർ വന്ദനയുടെ മരണം ഞെട്ടിക്കുന്നതാണ്. സുരക്ഷ നൽകാൻ പോലും തയ്യാറാകാത്ത ഉദ്യോഗസ്ഥനെ പിരിച്ചുവിടണം. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമം തടയാൻ കേന്ദ്ര നിയമം മാത്രമാണ് പരിഹാരം. ഇനിയെങ്കിലും സർക്കാർ നടപടികൾ പൂർത്തിയാക്കി നിയമം പാസാക്കണമെന്നും ഡോ ശരത് കുമാർ അഗർവാൾ പറഞ്ഞു.
അതേസമയം ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്നും അതിക്രമം തടയാൻ ഓർഡിനൻസ് ഇറക്കുമെന്നും മന്ത്രി വീണാജോർജ് വ്യക്തമാക്കി.
Discussion about this post