ചെന്നൈ : തമിഴ്‌നാട്ടിൽ വിഷമദ്യ ദുരന്തത്തിൽ എട്ട് മരണം. വില്ലുപുരത്തും ചെങ്കൽപേട്ടിലുമാണ് സംഭവം. രണ്ട് ജില്ലകളിലും നാല് പേർ മരിച്ചു. 30 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45 നും 55 നും പ്രായമുള്ളവരാണ് മരിച്ചവരിൽ അധികവും.
വ്യാജമദ്യം വിറ്റതിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർമാരും സബ് ഇൻസ്പെക്ടർമാരും ഉൾപ്പെടെ ഏഴ് പോലീസുകാരെയും അറസ്റ്റ് ചെയ്തതായി നോർത്ത് സോൺ ഐജി സീനിയർ പോലീസ് ഓഫീസർ കണ്ണൻ പറഞ്ഞു.
മെത്തനോൾ കലർന്ന അനധികൃത മദ്യമാണ് ഇവർ കുടിച്ചത് എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു .
Discussion about this post