കാസർകോട്: മതപരിവർത്തനത്തിന്റെ കഥ പറയുന്ന ദ കേരളസ്റ്റോറി നിരോധിച്ച പശ്ചിമബംഗാൾ സർക്കാരിന്റെ നീക്കങ്ങൾ പാളിയിരിക്കുകയാണ്. പ്രദർശനം പരോക്ഷമായോ പ്രത്യക്ഷമായോ തടയരുതെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 13 ദിവസം കൊണ്ട് 200 കോടി രൂപയാണ് ചിത്രം നേടിയത്. മതപരിവർത്തനത്തിന്റെ അറിയാകഥകളെ ചിത്രം ചർച്ച ചെയ്യുമ്പോൾ മതപരിവർത്തനത്തിന് ഇരയായ കാസർകോടുകാരി ശ്രുതി എന്ന യുവതി, ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖമാണ് വൈറലാവുന്നത്.
സ്വന്തം മതത്തെ കുറിച്ചുള്ള അജ്ഞതയാണ് പെൺകുട്ടികളെ വലയിലാക്കാൻ ഇസ്ലാമിസ്റ്റുകൾ ഉപയോഗിക്കുന്നതെന്ന് ശ്രുതി പറയുന്നു. ഇസ്ലാമിനെ എതിർക്കുകയും മതം മാറാൻ തയ്യാറുമല്ലാത്ത ഒരു വ്യക്തിയെ കൊല്ലാൻ വരെ താൻ ഒരുക്കമായിരുന്നുവെന്ന് ശ്രുതി വെളിപ്പെടുത്തി.
താൻ മലപ്പുറത്തെ ഒരു മതപരിവർത്തന കേന്ദ്രത്തിൽ ചെന്നിരുന്നതായും ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്ന് ശ്രുതി കൂട്ടിച്ചേർത്തു. അവിടുതെതെ പ്രാസംഗികർ ഹിന്ദുമതത്തെ മാത്രമല്ല വിമർശിച്ചിരുന്നത്. ഭാരതത്തിനെതിരെ തിരിയാനും അവിടെ ക്ലാസുകൾ നടന്നിരുന്നു. കാഫിറുകളുടേതായതിനാൽ ഇന്ത്യ, തങ്ങളുടെ വീടല്ലെന്നായിരുന്നു പഠിപ്പിച്ചിരുന്നത്.രാജ്യത്തുടനീളം ഇസ്ലാം എങ്ങനെ പ്രചരിപ്പിക്കണമെന്നും രാജ്യത്തെ ദാറുൽ ഇസ്ലാമിലേക്ക് മാറ്റണമെന്നും അവർ ഞങ്ങളോട് പറഞ്ഞുവെന്ന് ശ്രുതി കൂട്ടിച്ചേർത്തു.
‘
എനിക്ക് അറിയാവുന്ന എല്ലാവരെയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിക്കുന്നവരെ കൊല്ലാൻ പോലും ഞാൻ തയ്യാറായിരുന്നു,” എന്ന് ശ്രുതി വെളിപ്പെടുത്തി.
സ്വന്തം മതത്തെക്കുറിച്ച് അധികം അറിവില്ലാത്ത പെൺകുട്ടികളെയാണ് അവർ ആദ്യം നോട്ടമിടുന്നത്. പെൺകുട്ടികൾക്ക് ഉത്തരം അറിയില്ലെന്ന് ഉറപ്പുള്ള ചോദ്യങ്ങൾ ചോദിച്ച് നിങ്ങളുടെ സ്വന്തം മതത്തിനെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നു. ശ്രീകൃഷ്ണനും ശ്രീരാമനും സ്ത്രീവിദ്വേഷികളാണെന്ന് അവർ വിശ്വസിപ്പിച്ചു. നിങ്ങൾ എന്തിനാണ് കുരങ്ങുകളെ പ്രാർത്ഥിക്കുന്നത് എന്ന രീതിയിലുള്ള ചോദ്യങ്ങളും നേരിടേണ്ടി വന്നതായി യുവതി കൂട്ടിച്ചേർത്തു.
നമ്മുടെ വിശ്വാസത്തോടെ അപകർഷതാ ബോധം വളർത്ത, പതുക്കെ ഇസ്ലാമിക കാര്യങ്ങൾ പറഞ്ഞ് വെറുപ്പ് വളർത്തുകയാണ് ചെയ്യുന്നത്. അസ്വസ്ഥനാക്കിയ ശേഷം ഇസ്ലാമാണ് വലുതെന്നും നല്ലതെന്നും വിശ്വസിപ്പിച്ചാണ് ബാക്കി ചെയ്തികളെന്ന് ശ്രുതി കൂട്ടിച്ചേർത്തു.
ഇതെന്റെ കഥയാണ്, അന്ന് എൻ്റെ അജ്ഞത മുതലെടുത്ത് അവരെന്നെ മുസ്ലീമാക്കി; ഇസ്ലാമാണ് ശരിയെന്ന് നുണ പറഞ്ഞു..; പിന്നെ തെറ്റ് മനസിലായി; റഹ്‌മത്താവേണ്ടി വന്ന ശ്രുതി പറയുന്നു
കോളേജ് പഠനത്തിനിടെ മുസ്ലീം സുഹൃത്തുക്കളുടെ സ്വാധീനത്താൽ മതം മാറി റഹ്‌മത്ത് ആവുകയായിരുന്നു ശ്രുതി. പിന്നീട് തിരിച്ചറിവുണ്ടായി ഘർവാപസിയിലൂടെ സ്വന്തം മതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
Discussion about this post