ബംഗളൂരു : കോൺഗ്രസ് സർക്കാരിനെ വിമർശിച്ച സ്‌കൂൾ അദ്ധ്യാപകന് സസ്‌പെൻഷൻ. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. ഹൊസ്ദുർഗയിൽ കനുബെനഹള്ളി സർക്കാർ സ്‌കൂളിലെ അദ്ധ്യാപകനായ എംജി ശാന്തമൂർത്തിക്കെതിരെയാണ് നടപടി.
സൗജന്യങ്ങൾ നൽകാതെ മറ്റെന്താണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുകയെന്നാണ് ശാന്തമൂർത്തി ഫേസ്ബുക്കിലൂടെ ചോദിച്ചത്. വിവിധ മുഖ്യമന്ത്രിമാരുടെ കാലത്ത് ഉണ്ടായ കടങ്ങളെക്കുറിച്ചും തന്റെ പോസ്റ്റിൽ അദ്ധ്യാപകൻ പരാമർശിച്ചു.
മുൻ മുഖ്യമന്ത്രിമാരുടെ കാലത്ത് നടന്ന അഴിമതികളുടെ കണക്കും അദ്ദേഹം പുറത്തുവിട്ടു. എസ്എം കൃഷ്ണ – 3,590 കോടി, ധരം സിംഗ് – 15,635 കോടി, എച്ച്ഡി കുമാരസ്വാമി – 3,545 കോടി, ബിഎസ് യൈദ്യൂരപ്പ – 25,653 കോടി, ഡിവി സദാനന്ദ ഗൗഡ – 9,464 കോടി, ജഗദീഷ് ഷെട്ടാർ – 13,464 കോടി, സിദ്ധരാമയ്യ – 2,42,000 കോടി എന്നിങ്ങനെയായിരുന്നു കടം” ശാന്തമൂർത്തി പോസ്റ്റിൽ കുറിച്ചു. ഏറ്റവുമധികം അഴിമതി നടന്നത് സിദ്ധരാമയ്യയുടെ കാലത്ത് തന്നെയാണെന്ന് പോസ്റ്റിൽ നിന്ന് വ്യക്തമാക്കാം.
ഇതിന് പിന്നാലെ ഫീൽഡ് എഡ്യൂക്കേഷൻ ഓഫീസർ എൽ.ജയപ്പയാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. സിദ്ധരാമയ്യ ശനിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ, അദ്ധ്യാപകനായ ശാന്തമൂർത്തി, മുൻ സർക്കാരുകളുടെ കാലത്തെ കടബാധ്യതകൾ പരാമർശിച്ച് സർക്കാർ സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.
Discussion about this post