തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം കേരള ഹൗസ് ജീവനക്കാരോട് ചോദിച്ച് നോക്കൂ എന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനൊപ്പം പ്രഭാത ഭക്ഷണത്തിൽ പങ്കെടുക്കാൻ ഗവർണറെയും മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു. രാജ്ഭവനിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ക്ഷണിച്ചത്. എന്നാൽ ഗവർണർ ഇതിൽ പങ്കെടുത്തില്ല.
അതേസമയം കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നാല് വർഷത്തെ കോഴ്‌സ് കേരളത്തിൽ തീരാൻ അഞ്ചര വർഷം എടുക്കുന്നു. ഇതെല്ലാം ഭീകരമായ അവസ്ഥയാണ്. ആൾമാറാട്ടത്തെ തുടർന്ന് എല്ലാ തിരഞ്ഞെടുപ്പ് നടപടികളും നിർത്തിവച്ചു. സമാന സംഭവങ്ങൾ എവിടെയെങ്കിലും നടന്നിട്ടുണ്ടെങ്കിൽ കണ്ടെത്തുമെന്നും സൂക്ഷ്മ പരിശോധന നടത്തുമെന്നും ഗവർണർ അറിയിച്ചു.
Discussion about this post