തിരുവനന്തപുരം: ഓൺലൈനിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക് നേരെ ആരും വരില്ലെന്നാണ് ഇത്തരക്കാർ കരുതുന്നത്. ഒരു വിഭാഗം സൈബർ കേസുകളിൽ മാത്രമാണ് പ്രതികൾ പിടിയിലാകുന്നത്. വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
പോലീസിന്റെ പ്രവർത്തനങ്ങളിൽ ജനവിരുദ്ധമായ സമീപനം ഉണ്ടായപ്പോൾ സർക്കാർ കടുത്ത നിലപാട് എടുത്തു. ജനകീയ സേനയായി പോലീസ് സേന മാറി എന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത ഘട്ടങ്ങളിൽ പോലീസ് സേന ആശ്വാസമായി മാറിയെന്നും ജനമൈത്രി എന്നത് ജനങ്ങൾക്ക് അനുഭവപ്പെടുന്നതായി മാറി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നീതി ആയോഗിന്റെ ഗവേണിംഗ് കൗൺസിലിന്റെ എട്ടാമത് നീതി ആയോഗ് യോഗത്തിൽ നിന്ന് മുഖ്യമന്ത്രി വിട്ട് നിന്നു. പിണറായി വിജയനടക്കം 9 പ്രതിപക്ഷ മുഖ്യമന്ത്രിമാരാണ് യോഗം ബഹിഷ്‌ക്കരിച്ചത്.
പിണറായിയെ കൂടാതെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി,ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ സിംഗ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരാണ് യോഗത്തിൽ നിന്നും വിട്ട് നിന്നത്. യോഗത്തിൽ പങ്കെടുക്കാത്തതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല.
Discussion about this post